ഗുരുവായൂര്‍: ഗുരുവായൂരില്‍ വില്ല വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന നടത്തിപ്പുകാരായ രണ്ടുപേരേയും, ഇടപാടിനായെത്തിയ 40-കാരിയായ യുവതിയേയും ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് ചോളോട് പുത്തന്‍ പുരക്കല്‍ വീട്ടില്‍ സതീഷ്കുമാര്‍ (47), ചാവക്കാട് തിരുവത്ര കൂര്‍ക്കപറമ്പില്‍ വീട്ടില്‍ ബാബു (42) എന്നീ രണ്ടുപേരേയും, ഇടപാടിനെത്തിയ ഒരു യുവതിയേയുമാണ് ഗുരുവായൂര്‍ സി.ഐ: ഇ. ബാലകൃഷ്ണനും സംഘവും ഇന്നലെ സംഭവസ്ഥലമായ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിന് മുന്‍ വശത്തുള്ള ശാന്തിമഠം വില്ലയില്‍ നിന്നും അറസ്റ്റുചെയ്തത്.
സൂക്ഷ്മമായ നിരീക്ഷണത്തിനിടേയാണ് ഇന്നലെ പ്രതികളെ സംഭവസ്ഥലത്തുനിന്നും പിടികൂടിയത്. രണ്ടാഴ്ച്ചക്കും, ഒരുമാസത്തിനുമായിട്ടാണ് വില്ല വാടകക്കെടുത്ത് പ്രതികള്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നതെന്നും, പലപ്പോഴും പോലീസെത്തും മുമ്പ് ഇടപാടുകാരും, നടത്തിപ്പുകാരും സ്ഥലം വിടുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു. കുറച്ചു കാലമായി ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവം നടന്നിരുന്ന വില്ല പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തില്‍ സി.ഐയോടൊപ്പം എ.എസ്.ഐ: ശ്രീകുമാര്‍, സി.പി.ഓമാരായ ആര്.എന്‍. ഫൈസല്‍, ആര്.എച്ച്. അബുതാഹിര്‍, വനിത സി.പി.ഓ ബി. മിനിത എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: