ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കെതിരെ നടത്തിയ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ തമ്മില്‍ ഭിന്നത. പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പദ്ധതിക്ക് അനുകൂലമായ തീരുമാനം എടുത്തപ്പോള്‍. തുടക്കത്തില്‍ സംസാരിച്ച മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സി.വി.കുര്യാക്കോസ് ആദ്യം പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിരപ്പിള്ളിയില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത് വന്നത്. പദ്ധതിക്കെതിരായി നടത്തിയ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ചെയര്മാന് പദ്ധതിക്കനൂകൂലമായി നിലപാട് മാറ്റിയത് പ്രവര്‍ത്തകരേയും,നേതാക്കളേയും വെട്ടിലാക്കി.
ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നാണ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമാസ് ഉണ്ണിയാടന് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സി.വി.കുര്യാക്കോസിന്റെ പദ്ധതി വിരുദ്ധ പ്രസംഗത്തിനു ശേഷമാണ് ശേഷമാണ് പാര്‍ട്ടി ചെയര്മാന് കെ.എം മാണി പഠനത്തിലൂടേയും സമവായത്തിലൂടേയും പദ്ധതി നടപ്പിലാക്കണമെന്ന് പറഞ്ഞത്. കേരള കോണ്‍ഗ്രസിന് വികസന സംസ്ക്കാരമാണുള്ളതെന്നും മാണി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന് കേരള കോണ്‍ഗ്രസ് എതിരില്ലെന്ന മാണിയുടെ പ്രഖ്യാപനത്തോടെ സമര പ്രഖ്യാപന കണ്വെന്ഷന് പ്രഹസനമായി.
ജില്ലാ പ്രസിഡന്റ് എം.ടി.തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയ് എബ്രാഹം, ബേബി മാത്യു, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബേബി നെല്ലിക്കുന്ന്, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, സി.എ.ജോണി, ജോണി ചിറ്റലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എം. മാണി പദ്ധതിയെ അനുകൂലിച്ചതു പോലെ മറ്റുള്ളവരും പുനര്‍വിചിന്തനത്തിന് തയ്യാറകുമെന്ന് ഇന്നലെ ജില്ലയിലെത്തിയ വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: