കൊല്ലം: കളക്ട്രേറ്റില്‍ നടന്ന ബോംബ് സ്ഫോടനത്തിന് ഉത്തരവാദികളെ പിടികൂടി ജില്ലയില്‍ എത്തിച്ച സാഹചര്യത്തില്‍ സ്ഫോടനത്തിനു പിന്നില്‍ ഡിഎച്ച്ആര്എമ്മാണ് എന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച പോലീസ് മാപ്പുപറയണമെന്ന് ആവശ്യവുമായി വന്പ്രചാരണതതിന് ഡിഎച്ച്ആര്‍എം. 250ലേറെ പ്രവര്‍ത്തകരെയാണ് ഇതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യലെന്ന വ്യാജേന പീഡിപ്പിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ആവേശത്തോടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡിഎച്ച്ആര്എമ്മിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നു പറഞ്ഞുവെങ്കില്‍ അതിനുപിന്നില്‍ പിണറായി ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയല്ലാതെ മറ്റൊന്നല്ലെന്നു ഡിഎച്ച്ആര്‍എം സംസ്ഥാനഭാരവാഹികള്‍ ആരോപിച്ചു. പരമ്പരാഗത വോട്ടുബാങ്കായ ദളിത് വിഭാഗത്തെ ഡിഎച്ച്ആര്‍എം ഏകോപിപ്പിക്കുന്നതു സിപിഎമ്മിനു ഭീഷണിയാകുമെന്നു കണ്ടു വി.എസ്. സര്‍ക്കാര്‍ ഡിഎച്ച്ആര്‍എമ്മിനെ തീവ്രവാദ സംഘടനയാക്കി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: