ഇരിങ്ങാലക്കുട: സ്ത്രീയെ കൊന്ന് ചാക്കില്‍കെട്ടി കായലിലേയ്ക്ക് എറിഞ്ഞ കേസില്‍ പ്രതിക്ക് ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ചാവറ സ്വദേശിനി തൈക്കുട്ടത്തില്‍ തെക്കേതില്‍ ദാമോദരന്റെ മകള്‍ ബേബി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കായംകുളം എം.എസ്.എം കോളേജിനു സമീപം വലിയവീട്ടില്‍ കിഴക്കേത് ഷാജിയെന്ന ജപ്പാന് ഷാജിയെയാണ് ശഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ിക്ഷിച്ചത്.
2014 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട ബേബിയും പ്രതിയുമായി ലോട്ടറി വില്ക്കുന്നതിനെകുറിച്ചുണ്ടായ സാമ്പത്തിക ഇടപാടാണ് പ്രശ്നകാരണം. വിഷയത്തില്‍ ബേബി പ്രതിയുടെ മുഖത്തടിച്ചതിന്റെ പ്രതികാരമായിട്ടാണ് കൊല നടന്നത്.
പ്രതി വാടകയ്ക്കെടുത്ത ലോഡ്ജ് മുറിയില്‍ ബേബിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനുശേഷം ചാക്കിലാക്കി ബൈക്കില്‍ കൊണ്ടുപോയി കോട്ടപ്പുറം പാലത്തിന് മുകളില്‍ നിന്നും കായലിലേക്ക് എറിയുകയായിരുന്നു. ആദ്യഭാര്യയായ കായംകുളം സ്വദേശിനിയുമായി വിവാഹ ബന്ധം വേര്‍പെടുത്തി നാടു വിട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ പല സ്ത്രീകളെയും ഇരകളാക്കി മുങ്ങുകയാണ് പതിവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ മോഷണ കേസുകളിലും പ്രതി ഏര്‍പ്പെട്ടിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ എസ്.ഐ കെ.ജെ പീറ്ററാണ് കേസന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: