തൃശൂര്‍: മുക്കാട്ടുകരയിലെ യുവാവിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎം കൗണ്‍സിലറായ സതീഷ്ചന്ദ്രന്. സതീഷ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. നിര്‍മ്മലിനെ കുത്തിയതായി പറയുന്ന ദാസന് എന്നയാള്‍ സിപിഎമ്മുകാരനായ കുപ്രസിദ്ധ ക്രിമിനലാണ്. ഇയാളുടെ കുടുംബവും പൂര്‍ണമായും സിപിഎം പ്രവര്‍ത്തകരാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നതും അഭയം നല്‍കുന്നതും സതീഷ് ചന്ദ്രനാണ്. സതീഷ് ചന്ദ്രനുമായി നിര്‍മ്മല്‍ നേരത്തെ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലുള്ള ദേഷ്യം നിര്മ്മലിനോടുണ്ടായിരുന്നു. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന നിര്‍മ്മലിനെ സതീഷ് ചന്ദ്രനും കൂട്ടരും വളഞ്ഞ് ആക്രമിക്കുകയായിരുന്നു. കൊല്ലടാ അവനെ എന്ന് സതീഷ് ചന്ദ്രന്റെ നിര്‍ദ്ദേശം കിട്ടിയതോടെയാണ് ദാസന് കുത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സതീഷ് ചന്ദ്രന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ബിജെപി സമരത്തിന് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: