തൃശൂര്‍: നഗരത്തില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും ഫലവത്തായ നടപടികള്‍ കോര്പറേഷന് സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. വരള്‍ച്ച മുന്‍കൂട്ടി കണ്ടിട്ടും നഗരത്തിലെ നിറഞ്ഞ കുളങ്ങളും കിണറുകളും ഉപയോഗിച്ച് നഗരവാസികള്‍ക്ക് വെള്ളം നല്‍കാനുള്ള സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.എത്ര വരള്‍ച്ച ഉണ്ടായാലും പീച്ചി വെള്ളം തന്നെ കാത്തിരിക്കുന്നതിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ പഞ്ചായത്തുകളിലൊന്നായ പാണഞ്ചേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പീച്ചി ഡാമില്‍ നിന്നാണ് നഗരത്തിലെക്ക് കുടിവെള്ളമെടുക്കുന്നത്. പീച്ചിയെ മാത്രം ആശ്രയിച്ചാല്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും വേറെ കുടിവെള്ള സ്രോതസ് കണ്ടെത്തണമെന്നും കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു.
കരുവന്നൂര്‍ പുഴയില്‍ നിന്ന നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നീക്കങ്ങളുണ്ടായിരുന്നെങ്കിലും നടപ്പായില്ല.പീച്ചി ഡാമില്‍ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നതിനാലാണ് ഇത്ര രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നില്ല.
നഗരത്തിലെ കുടിവെള്ള സ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കാനോ പുതിയ കുടിവെള്ള പദ്ധതികള്‍ തുടങ്ങാനോ നടപടികളെടുക്കാതെ പീച്ചി ഡാമിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോര്പറേഷന് ഭരണാധികാരികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.നഗരത്തിലെ കുളങ്ങളും ശുദ്ധീകരിച്ചാല്‍ നഗരത്തിലുള്ളവര്‍ക്ക് പീച്ചി വെള്ളം ആശ്രയിക്കാതെ സമൃദ്ധിയായി വെള്ളം നല്കാന് കഴിയുമെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു.നേരത്തെ വടക്കേച്ചിറയില്‍ നിന്ന് വെള്ളമെടുക്കാന്‍ പദ്ധതികളൊക്കെ ഉണ്ടാക്കിയെങ്കിലും അതൊന്നും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല.
കോര്പറേഷന് പരിധിയില്‍ 179 കുളങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ കുളങ്ങളൊക്കെ നികത്തിയതുമൂലം ഇപ്പോള്‍ വിരലിലെണ്ണാവുന്ന കുളങ്ങള്‍ മാത്രമാണുള്ളത്. ഇവയെല്ലാം തന്നെ ഇപ്പോഴും നിറഞ്ഞു കിടക്കുന്നവയാണ്. എന്നാല്‍ പല കുളങ്ങളിലും ചണ്ടി നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കുളങ്ങള്‍ നന്നാക്കാന്‍ ഒരു നടപടിയും കോര്പറേഷന് ചെയ്തിട്ടില്ല.
പീച്ചി ഡാമിലെ വെള്ളം മാത്രം ആശ്രയിച്ചാല്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് നേരില്‍ കണ്ടിട്ടു പോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു മൂലം നഗരവാസികളെ കുടിവെള്ളം പോലെ കിട്ടാത്ത ദുരിതത്തിലേക്ക് എത്തിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: