പുതുക്കാട്: കുറുമാലി പുഴയില്‍ നിന്ന് അനുമതിയില്ലാതെ ടോള്‍ കമ്പനി വെള്ളമെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന ഈ സമയത്ത് പുഴയില്‍ നിന്നും ജലസേചനത്തിന് പോലും വെള്ളമെടുക്കരുതെന്ന കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ടോള്‍ കമ്പനി അനധികൃതമായി വെള്ളമെടുക്കുന്നത്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി ലോറിയും മോട്ടോറും പിടിച്ചെടുത്തു. ദിവസവും പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ടോള്‍ കമ്പനി പുഴയില്‍ നിന്ന് അനധികൃതമായി ഊറ്റുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
ചിമ്മിനി ഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം എനമ്മാവ് കോള്‍ പടവുകളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി പുഴയിലെ ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിന് കളക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടോള്‍ കമ്പനി പുഴയില്‍ നിന്നും വെള്ളം ഊറ്റി കൊണ്ടു പോകുന്നത്.
നിയമ ലംഘനം നടത്തുന്ന ടോള്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പുതുക്കാട് പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: