തൃശൂര്‍: പാസഞ്ചര്‍ ട്രെയിനില്‍വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 3വര്‍ഷം കഠിനതടവും ഒരുമാസം വെറും തടവും ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് 14ന് ഉച്ചക്ക് 12 മണി സമയത്താണ് സംഭവം.
ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ലേഡീസ് കോച്ചില്‍ അതിക്രമിച്ചുകയറി 20വയസ്സുള്ള ബികോം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം കൊറ്റന്കുളം ചിറ്റേഴത്ത് വീട്ടില്‍ കുഞ്ഞക്കന്‍ മകന് വിനയനെ (44) മൂന്നുവര്‍ഷം കഠിനതടവിനും ഒരുമാസം വെറുംതടവിനും തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി വി.ബി.സുജയമ്മ ശിക്ഷിച്ചു.
സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷവിധിച്ച അപൂര്‍വത ഈ കേസിനുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: