എറവ്: ഡി.വൈ.എഫ്.ഐ.പ്രവര്ത്തകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. എറവ് ആറാംകല്ല് സ്വദേശിയും എ.സി. ടെക്നിഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിയുമായ തൈവളപ്പില്‍ രോഹിത്ത് മുരളി കൃഷ്ണ(17)നാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രോഹിത്ത് ബിജെപി. പ്രവര്‍ത്തകനാണ്.
സമീപവാസിയും നിരവധി കേസുകളില്‍ പ്രതിയുമായ മങ്ങാട്ട് വീട്ടില്‍ അപ്പുവെന്ന് വിളിക്കുന്ന വിഷ്ണുവാണ് മദ്യലഹരിയില്‍ മര്‍ദ്ദിച്ചത് എന്ന് രോഹിത്ത് പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ എറവ് താണി പറമ്പ് പരിസരത്ത് വെച്ചാണ് മര്‍ദ്ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതായും പറയുന്നു.
രോഹിത്തിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ചെന്ന അമ്മ ബിന്‍സിക്ക് നേരെയും യുവാവ് അസഭ്യ വാക്കുകള്‍ പറഞ്ഞതായും ഭീഷണി മുഴക്കിയതായും പറയുന്നു. സംഭവത്തില്‍ രോഹിത്തിന്റെ മാതാവ് അന്തിക്കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: