തൃശൂര്‍: വരള്‍ച്ചാ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി 1526 ശുദ്ധജല കിയോസ്കുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 531 കിയോസ്കുകള്‍ പൊതു ഇടങ്ങളിലും 59 പട്ടികജാതി കോളനികളിലും സ്ഥാപിക്കും. അയ്യായ്യിരം ലിറ്റര്‍ ടാങ്കോടുകൂടിയ ശുദ്ധജലകിയോസ്കുകളുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ജില്ലാ നിര്‍മ്മതി കേന്ദ്രം, ഗ്രാമീണതൊഴിലുറപ്പ് പദ്ധതി എന്നിവ വഴിയാണ് പൂര്‍ത്തിയാക്കുക. ഒരു വാര്‍ഡില്‍ ഒരു കിയോസ്ക് എന്ന രീതിയിലാണ് സ്ഥാപിക്കുക.
വരള്‍ച്ച രൂക്ഷമായ പട്ടികജാതി കോളനികള്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ക്കാണ് കിയോസുകള്‍ സ്ഥാപിക്കുന്നതിന്റെ മേല്‍നോട്ടം. പദ്ധതി നടത്തിപ്പിനായി ഡെപ്യൂട്ടി കളക്ടര്ക്കുകീഴില് ഗ്രാമീണതൊഴിലുറപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എന്നിവരടങ്ങിയ കോര്‍കമ്മിറ്റി രൂപീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: