കുന്നംകുളം: ലോ അക്കാദമി സമരം കൊണ്ട് ക്ഷീണമുണ്ടായത് പിണറായി വിജയനാണെന്നും രണ്ടു ദിവസം കൊണ്ട് പരിഹരിക്കാന്‍ പറ്റുമായിരുന്ന സമരം നീട്ടികൊണ്ടുപോയത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. വിവേകാനന്ദ കോളേജില്‍ കോളേജ് യൂണിയന്റെ സഹകരണത്തില്‍ കുന്നംകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഉന്നത നീതി പീഢമായ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിര്‍ഭയമായി വാര്‍ത്തകള്‍ ശേഖരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയാത്ത സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത് കമ്പോള മൂലധനത്തിന്റെ തള്ളിക്കയറ്റം ഇന്ത്യന്‍ ജുഡീഷറിയെ അപചയപെടുത്തി ഹൈക്കോടതി ജഡ്ജിമാരെ പ്രീതിപ്പെടുത്താന്‍ കീഴ്കോടതി ജഡ്ജിമാര്‍ ശ്രമിക്കുന്നത് അപഹാസ്യമാണ് ലോ അക്കാദമി സമരം വിജയിപ്പിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു പ്രിസിപ്പല്‍ ഡോ.കെ.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു പ്രസ്ക്ലബ് പ്രസിഡണ്ട് ഡെന്നി പുലിക്കോട്ടില്‍ കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ കെ.ആര്.ഐശ്വര്യ സി.ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ ചരിത്രം ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: