ചേലക്കര: മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗത്തിലുണ്ടായ ചേരിതിരിഞ്ഞുള്ള തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിച്ചു.കഴിഞ്ഞ ദിവസം ചേലക്കരയില്‍ നടന്ന കോണ്‍ഗ്രസ് മണ്ഡലം, ബൂത്ത് ഭാരവാഹികളുടെ യോഗമാണ് കയ്യാങ്കളിയിലെത്തിയത്.ഡിസിസിയുടെ നിര്‍ദ്ദേശാനുസരണം ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് മുന്‍ ജില്ലാസെക്രട്ടറി ടി.എസ്.രാമദാസ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഐഗ്രൂപ്പ് യോഗത്തെ പരാമര്‍ശിച്ചു.
നേതാക്കളില്‍ നിന്നും അപക്വമായ നടപടി ഉണ്ടായത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, എന്നാല്‍ ഗ്രൂപ്പ് യോഗമല്ല നടന്നതെന്ന് വിശദീകരിച്ച് ജില്ലാസെക്രട്ടറി ഇ.വേണുഗോപാലമേനോന് രംഗത്തെത്തി. തുടര്‍ന്ന് യോഗത്തിന്റെ അധ്യക്ഷന്‍ കൂടിയായ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ചെറിയാന് എ.ഗ്രൂപ്പ് നേതാവ് കൂടിയായ ടി.എസ്.രാമദാസിന് പരോക്ഷമായി വിമര്‍ശിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് പ്രവര്‍ത്തകരില്‍ ചിലര്‍ രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമാകുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു.ഇതോടെ വനിത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഹാളില്‍ നിന്ന് ഇറങ്ങിയോടി.
ഡിസിസി നിര്‍ദ്ദേശിച്ച ജില്ലാനിര്വ്വാഹക സമിതിയംഗം എം.മുരളീധരന് ഉള്‍പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ അവതരിപ്പിച്ച ബൂത്ത് യോഗം വിളിക്കാനുള്ള സഹായികളുടെ ലിസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് ടി.എം.കൃഷ്ണന് ഏകപക്ഷീയമായാണ് തയ്യാറാക്കിയിട്ടുള്ളതെന്ന പരാതിയും ഉയര്‍ന്നു. ഇതിനെതിരെ ജില്ലാകോണ്‍ഗ്രസ് പ്രസിഡണ്ടിന് പരാതി നല്‍കുമെന്നും ഒരുവിഭാഗം നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: