ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി അമ്പലനടയില്‍ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധ ശക്തമാകുന്നു. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദേശമദ്യ വില്‍പ്പനശാല പടിഞ്ഞാറെ ചാലക്കുടി അമ്പലനട ഭാഗത്തേക്ക് മാറ്റി സ്ഥാപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.
ആറാട്ടുപുഴ പൂര പങ്കാളിയായ പിഷാരിക്കല്‍ ഭഗവതി ക്ഷേത്രം, ശ്രീനാരായണ ഗുരുദേവ മന്ദിരം, നിത്യ സഹായമാത പള്ളി, മുസ്ലീം ദേവാലയം തുടങ്ങിയ നിരവധി ആരാധനാലയങ്ങള്‍ക്കും ചാലക്കുടി റെയില്‍വെ സ്റ്റേഷനും സമീപത്തായിട്ടാണ് പുതിയ ബീവറേജസ് മദ്യ വില്‍പ്പന ശാല. റെയില്‍വെ മേല്‍പ്പാലം ഇറങ്ങി വരുന്ന അമ്പല നട ജംഗ്ഷന് പ്രധാന അപകട കേന്ദ്രമാണ്. നിരവധി മരണങ്ങള് നടന്നിട്ടുള്ള ഇവിടെ വിദേശ മദ്യ ശാല കൂടി വന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതിഷേധ ധര്‍ണ്ണ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ലൈജി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടു പറമ്പന്‍, ഫാദര്‍ നവീന്‍ ഊക്കന്‍, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്, കൗണ്‍സിലര്‍മാരായ കെ.വി.പോള്‍, എം.പി.ഭാസ്ക്കരന്‍, എസ്.എന്‍.ഡിപി.യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്, ഇ.എം.ചന്ദ്രശേഖരന്, ആനി പോള്‍, വര്‍ഗ്ഗീസ് പോള്‍, ബൈജു മഠത്തി പറമ്പില്‍, പി.എ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: