തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കോളേജ് മാനേജ്മെന്റ് സ്വാധീനത്തിലൂടെ അട്ടിമറിക്കുകയാണെന്ന് സഹപാഠികള്‍. സത്യം വിളിച്ചുപറഞ്ഞ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കോളേജില്‍ വിളിച്ചുവരുത്തി ബ്രെയിന്‍വാഷ് ചെയ്ത് മൊഴി മാറ്റി പറയിക്കുകയാണ്. മൊഴി തെറ്റായി നല്‍കിയതിന് തെളിവുകളുണ്ടെന്നും ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും സഹപാഠികളായ പി. നിസാര്‍ അഹമ്മദ്, ജസ്റ്റിന് ജോണ്‍, വിഷ്ണു, സിനു ആന്റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജിഷ്ണു മരിച്ച് ഒരു മാസം കഴിഞ്ഞു. കുറ്റക്കാരായവര്‍ ഒരു കൂസലുമില്ലാതെ നടക്കുകയാണ്. ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിലും വലിയ വീഴ്ചകളുണ്ട്. ജിഷ്ണുവിന്റെ ചോരക്കറ കണ്ടെത്തിയ ഹോസ്റ്റലിലെ ബാത്ത്റൂം പൊലീസ് സീല്‍ ചെയ്തിട്ടില്ല. പിന്നീട് ഈ രക്തക്കറ കാണാതായി. ഇതേക്കുറിച്ച്് അന്വേഷണം നടന്നിട്ടില്ല. കോപ്പിയടിച്ചുവെന്ന് പറയുന്ന ദിവസം പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് പോയ ജിഷ്ണു തിരിച്ചുവന്നത് വൈകുന്നേരം ആറുമണിയോടെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ്. അതുവരെ എവിടെയായിരുന്നുവെന്നതിന് തെളിവുകളില്ല. വൈകിയെത്തിയതിന്റെ പേരിലുള്‍പ്പെടെ ക്രൂരമായ മര്‍ദ്ദനമാണ് കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ഇതുവരെ മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. കോളേജില്‍ പി.ടി.എ കമ്മിറ്റി, വിദ്യാര്‍ത്ഥി യൂണിയന് എന്നിവ രൂപീകരിക്കുക തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍പോലും അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇന്ന് കോളേജ് തുറയ്ക്കുകയാണെങ്കില് കഌസ് ബഹിഷ്കരിക്കുമെന്നും സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: