തൃപ്രയാര്‍: ദേശീയപാത–17 വികസനത്തിനുവേണ്ടിയുള്ള പുതിയ ബൈപാസ് തീരുമാനമായില്ല. പദ്ധതി അംഗീകരിക്കുന്നതിനു നടത്തിയ യോഗത്തില്‍ വിഷയത്തിലെ അവ്യക്തതമൂലം തീരുമാനമാകാതെ പിരിഞ്ഞു. 15 ന് വീണ്ടും യോഗം നടക്കും.
കഴിഞ്ഞ ജനുവരിയില്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നിര്‍ദേശിച്ച ബൈപാസുകളുടെ പുതിയ മൂന്നു സാധ്യതാ സ്കെച്ചുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കും അംഗീകാരം നേടുന്നതിനുമാണ് കഴിഞ്ഞദിവസം വലപ്പാട് പഞ്ചായത്ത് ഹാളില്‍ ഗീത ഗോപി എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം നടന്നത്. യോഗത്തില്‍ ജില്ല, ബ്ലോക്ക് അംഗങ്ങളും പങ്കെടുത്തിരുന്നു.
എന്നാല്‍ റവന്യു, എന്‍എച്ച് സര്‍വേ ഉദ്യോഗസ്ഥര്‍, ദേശീയപാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തിയില്ല. പുതിയ സര്‍വേ സ്കെച്ചുകളെക്കുറിച്ച് ഉയര്‍ന്ന ആശങ്ക മാറ്റാനാകാതെയും തീരുമാനം എടുക്കാന്‍ കഴിയാതെയും വന്നതോടെ യോഗം നിര്‍ത്തിവെക്കുകയായിരുന്നു.
വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ബൈപാസുകളെ പുതിയ സാധ്യതകള്‍ എങ്ങനെ ബാധിക്കുകയെന്ന് വ്യക്തമായ മറുപടി നല്‍കാനായില്ല. പങ്കെടുത്ത ചാവക്കാട് എന്‍എച്ച് സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.സി.സലില, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ.ശ്രീബാല എന്നിവര്‍ക്ക് വിശദീകരണം നല്‍കാനായില്ല. വിതരണം നടത്തിയ സ്കെച്ചുകളില്തന്നെ അവ്യക്തതയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഉന്നതോദേ്യഗസ്ഥരെ പങ്കെടുപ്പിച്ച് 15 ന് വീണ്ടും യോഗം നടത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: