വടക്കാഞ്ചേരി: ഉത്രാളികാവ് പൂരാഘോഷം നിരവധി നിയമ തടസ്സങ്ങള്‍ അടിച്ചേല്‍പ്പിച്ചു പ്രതിസന്ധിയിലാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നീക്കം നടക്കുന്നതില്‍ വ്യാപക പ്രതിഷേധം. സമീപ ജില്ലകളില്‍ വെടിക്കെട്ടും ആനപൂരവും നടക്കുമ്പോള്‍ തൃശൂരിലെ പ്രധാന പൂരങ്ങള്‍ക്ക് അധികൃതര്‍ തടസം നില്‍ക്കുകയാണ്.
ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച കീഴ്വഴക്കങ്ങള് പാലിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രധാനപ്പെട്ട മൂന്ന് ദേശക്കാരും പറയുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് നീങ്ങുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനമെടുത്തു. നൂറ്റാണ്ടുകള്‍ പഴക്കമുളള ഉത്രാളികാവ് പൂരം ടൂറിസം അംഗീകരിച്ച അപൂര്‍വ്വ പൂരങ്ങളില്‍ ഒന്നാണ്. പൂരം നടത്തിപ്പിനു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും സര്‍ക്കാറിന്റെ ഭാഗത്തു നിന്നു ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പൂക്കുന്നത്ത് ബാബു, പി.എന്‍.ഗോകുലന്, പ്രഭാകരമേനോന്, ഗോപാലകൃഷ്ണന്, ശങ്കരന്‍കുട്ടി, സതീഷ്കുമാര്‍, തുളസി കണ്ണന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: