ചാലക്കുടി: അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാക്കുന്നില്ലെന്ന് വ്യാപക പരാതി.ദേശീയപാതയോരങ്ങളിലടക്കം പഴം,ശീതള പാനീയങ്ങള്‍,പച്ചക്കറികള്‍ തുടങ്ങിയവടുടെ കച്ചവടം അനധികൃതമായി നടക്കുന്നുണ്ട്.എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുമെന്നല്ലാതെ ഇവയെ നിയന്ത്രിക്കാന്‍ സ്ഥിരമായ സംവിധാനമില്ല.
ലക്ഷങ്ങള്‍ മുടക്കി കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഇത് മുലം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത് മൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.റേഡരിക്,മറ്റുപൊതു സ്ഥലങ്ങള്‍.ഉത്സപറമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ശീതള പാനീയങ്ങള്‍,പഴവര്‍ഗ്ഗങ്ങള്‍,ഐസ്ക്രീം തുടങ്ങിയവയുടെ കച്ചവടം എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തിയാണ് നടന്നു വരുന്നത്.മതിയായ ശുചിത്വസംവിധാനമില്ലാതെയുള്ള ഭക്ഷണസാധനങ്ങളുടെ വില്‍പ്പന നിരവധി ആരോഗ്യ പ്രശനങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നത്.
ഇവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കച്ചവടം വര്‍ദ്ധിക്കാന്‍ കാരണം.ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ പേരുപയോഗിച് ഗുണനിലവാരമില്ലാത്തവയാണ് മിക്കയിടത്തും വില്‍ക്കുന്നത്.വലിയ തോതിലുള്ള ആരോഗ്യ വിപത്തിന് വഴിയൊരുക്കന്ന വഴിയോര കച്ചവടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടേയും,വ്യാപാരികളുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: