ചാലക്കുടി: സാക്ഷരത മിഷന്റെ പ്ലസ് വണ്‍ തുല്യതാ കോഴ്സിലെ കോമേഴ്സ് ക്ലാസിനുള്ള ചാലക്കുടി സെന്റര്‍ നിറുത്തലാക്കിയ നടപടി പഠിതാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടായി. ക്ലാസ് തുടങ്ങി നാല് മാസം കഴിഞ്ഞപ്പോഴാണ് ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കൂളിലെ സെന്റര്‍ നിറുത്തലാക്കി പുതുക്കാട് പുതിയ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
ചാലക്കുടിക്ക് പുറമെ അളഗപ്പനഗര്‍ സെന്ററും നിറുത്തലാക്കിയാണ് പുതുക്കാട് പുതിയ സെന്റര്‍ തുടങ്ങിയിരിക്കുന്നത്. ഒരു സെന്ററില്‍ ചുരുങ്ങിയത് അമ്പത് പേരെങ്കിലും വേണമെന്നും അത്രയും പഠിതാക്കള്‍ ഉണ്ടെങ്കിലെ സെന്റര്‍ തുടങ്ങുവാന്‍ കഴിയുകയൂള്ളൂ എന്ന നിലപാടിലാണ് സാക്ഷരത മിഷ്യന് ഉദ്യോഗസ്ഥര്‍. ആഴ്ചയില്‍ ഞായറാഴ്ച മാത്രമാണ് ക്ലാസ് ഉള്ളത് .രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കുന്ന ക്ലാസിന് .രണ്ടായിരത്തിയഞ്ഞൂറ് രുപയോളം ഫീസ് അടച്ചാണ് പഠിതാക്കള്‍ കോഴ്സിന് ചേര്‍ന്നിരിക്കുന്നത്.
അതിരപ്പിള്ളി,വാഴച്ചാല്‍,മാള,അന്നമനട,അടിച്ചിലി തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ കുട്ടികളുമായിട്ടാണ് ക്ലാസിലെത്തുന്നത്. ചാലക്കുടിയില്‍ നിന്ന് സെന്റര്‍ പുതുക്കാടേക്ക് മാറ്റിയാല്‍ സ്ത്രീകള്‍ അടക്കമുള്ള നാല്പതോളം പഠിതാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. അമ്പതോളം കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് വേണം പുതിയ സെന്ററിലേക്ക് എത്തുവാന്‍. രണ്ടാം വര്‍ഷ ക്ലാസുകള്‍ ചാലക്കുടിയില്‍ തന്നെ നടക്കുമ്പോള്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ ഇടക്ക്# വെച്ച് മാറ്റുന്ന നടപടി പ്രതിഷേധത്തിന് കാരണമായി.
ചാലക്കുടിയില്‍ ക്ലാസുള്ളതു കൊണ്ട് മാത്രമാണ് കോഴ്സിന് ചേര്‍ന്നതെന്നും ഇത്ര ദുരം പോകണമെന്ന് മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ കോഴ്സിന് ചേരില്ലെന്നാണ് ഭൂരിഭാഗം രുന്ന സ്ത്രീ പഠിതാക്കള്‍ പറയുന്നത്. അധികൃതര്‍ അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ തയ്യാറാകണമെന്നാണ് പഠിതാക്കള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: