മുഹമ്മ: നിര്‍ത്തലാക്കിയ പൊന്നാട് റൂട്ടിലെ കെ എസ് ആര് ടി സി സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഒന്നര പതിറ്റാണ്ടുമുമ്പ് പൊന്നാട് വഴി ആരംഭിച്ച 13 ട്രിപ്പുകളില്‍ 10 എണ്ണവും അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ആലപ്പുഴയില്‍ നിന്നും പൊന്നാട് വഴി മുഹമ്മ-തണ്ണീര്‍മുക്കം ഭാഗത്തേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ട്രിപ്പുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ പിന്‍വലിച്ചത്. പതിനായിരം രൂപയ്ക്ക് താഴെ കളക്ഷന്‍ ഉള്ള ബസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ വെട്ടിച്ചുരിക്കിയതെന്ന് അധികൃതര്‍ പറയുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടേയുള്ള ആശുപത്രികളില്‍ എത്തേണ്ട രോഗികളും വിവിധ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളും ഓഫീസില്‍ പോകേണ്ടവരും ഇത് മൂലം വലയുകയാണ്. ആലപ്പുഴയില്‍ നിന്നും രാവിലെ 6.50,,8.35,10.50,ഉച്ചയ്ക്ക് 12ന് വൈകിട്ട് 4.30,6.15 എന്നീ സമയങ്ങളില്‍ മുഹമ്മയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് ആലപ്പുഴ ഡിപ്പോ അധികൃതര്‍ നിര്‍ത്തലാക്കിയത്.
നിലവില്‍ ആലപ്പുഴയില്‍ നിന്നും രാവിലെ 8നും ഉച്ചയ്ക്ക് 1.35 നും വൈകിട്ട് 5.45 നും മാത്രമായി സര്‍വീസ് ചുരുക്കി. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ അമിത ചാര്‍ജ്ജ് നല്കി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കയര്‍,കക്കാ,മത്സ്യ കര്‍ഷക തൊഴിലാളികളടക്കം നിരവധി പേരുടെ ഗതാഗത മാര്‍ഗ്ഗമാണ് ഇത് മൂലം ഇല്ലാതായത്.
നിര്‍ത്തലാക്കിയ ബസ് സര്‍വീസ് പുനരാരംഭിച്ചില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: