Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോത്രപഴമയുടെ വറ്റാത്ത നീരുറവയുമായി പാക്കം തിരുമുഖം

Janmabhumi Online by Janmabhumi Online
Jan 24, 2017, 07:31 pm IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail

ബത്തേരി : അസാധാരണമായ മഴക്കുറവും അതേ തുടര്‍ന്നുണ്ടാകുന്ന ജലക്ഷാമവും ഗ്രാമീണ ജീവിതത്തിന്റെ താളംതെറ്റിക്കുമ്പോള്‍ ജില്ലയിലെ പുരാതന കുടിയിരുപ്പുകളില്‍ അങ്ങിങ്ങായി അവശേഷിക്കുന്ന പൗരാണികതയുടെ പ്രതീകങ്ങളായ പനം കുറ്റികളും തലക്കുളങ്ങളും ഇന്നും നിറഞ്ഞുകവിയുന്നത് പുതിയകാലം കൗതുകത്തോടെയാണ് നോക്കി കാണുന്നത്. നെല്‍വയലുകള്‍ക്ക് സമീപമുളളതും വനാന്തരങ്ങളിലെ കുടിയിരിപ്പുകള്‍ക്ക് സമീപവുമുളള ചതുപ്പുകളിലുമാണ് ഇത്തരം ചരിത്ര ശേഷിപ്പുകള്‍ ഇന്ന് കാണുന്നത്. ഈ ജലശ്രോതസ്സുകളില്‍ പലതും കഷ്ടിച്ച് ഒരു മീറ്റര്‍ ആഴവും ഒരുമീറ്റ ര്‍ ചുറ്റളവും മാത്രമുളള ജലസംഭരണികളാണ്. എപ്പോഴും നിറഞ്ഞ് കവിയുന്ന നീരൊഴുക്കാണിത്. പോയകാലത്ത് വയനാട്ടിലെ പ്രമുഖ പാടശേഖരങ്ങളിലെല്ലാം ധാരാളമായുണ്ടായിരുന്ന ഇത്തരം ജല സംഭരണികള്‍ ഏറെയും ഇതിനോടകം നഷ്ടമായികഴിഞ്ഞു. പ്രകൃതിയോടൊത്തിണങ്ങി ജീവിച്ച പിതാമഹന്മാരുടെ ദീര്‍ഘ വീക്ഷണത്തിന്റെ അടയാളം കൂടിയാണിവ. നൂറ് കണക്കിന് അടി ആഴത്തില്‍ കുഴല്‍ കിണറുകള്‍ കുഴിച്ചിട്ടും വെളളം കിട്ടാതെ നിരാശപ്പെടുന്ന പുതിയ തലമുറ ഇത്തരം പഴമകള്‍ പാഠമാക്കേണ്ടതാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ചെതലയം റെയ്ഞ്ചിലെ പാതിരി നോര്‍ത്തിലെ പാക്കം വനമേഖലയിലെ തിരുമുഖം കുറുമ്മകുടിയിലെ പനംകുറ്റിക്ക് ഇവരുടെ പഴമകള്‍ ഏറെ പറയാനുണ്ട്. കുറുമരുടെ പുരാതന രാജസ്ഥാനങ്ങളില്‍ ഒന്നാണ് പാക്കം തിരുമുഖം കുറുമക്കുടി. ഈ കുടിയിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന പുതുപ്പെണ്ണ് ഇവിടുത്തെ മുതിര്‍ന്ന സ്ത്രീകളോടൊത്ത് ആചാരങ്ങളുടെ അകമ്പടിയോടെ പിച്ചളക്കുടത്തിലോ ചെമ്പ് കുടത്തിലോ ഒരു കുടം വെളളം ഈ പനംകുറ്റിയില്‍ നിന്ന് തലയിലേറ്റി ഭര്‍ത്താവിന്റെ വീട്ടിലെത്തുന്നതോടെയാണ് അവള്‍ ആ കുടംബത്തിലെ അംഗമാകുന്നത്. വിവാഹപ്പിറ്റേന്ന് പുലര്‍ച്ചെയാണ് ഈ ചടങ്ങ് നടത്തുന്നത്. ഇന്നും മുറതെറ്റാതെ ഇത് തുടരുന്നു. ആദിവാസിക്ഷേമത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കുടിവെളള പദ്ധതികളും കുഴല്‍ കിണറുകളും വരണ്ടുണങ്ങുമ്പോള്‍ പല വനവാസി വിഭാഗങ്ങളും അവശേഷിക്കുന്ന പനംകുറ്റികള്‍ സംരക്ഷിക്കാന്‍ പ്രത്യേക താത്പര്യമുളളവരാണ്. ഇവരുടെ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ഇന്നും ഈ വെളളം മാത്രമാണ് ഉപയോഗിക്കുന്നത്. ശുദ്ധവൃത്തിയോടെ മാത്രമേ ഇവരുടെ സ്ത്രീകള്‍ ഈ ജലം മുക്കിയെടുക്കൂ. പ്രകൃതി പ്രതിഭാസങ്ങളേയും വനത്തേയും ജലത്തേയുമെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ നോക്കികണ്ട പുരാതന ഗോത്ര നാഗരികതകളില്‍ നിന്ന് പുതിയ കാലത്തിനും ഏറെ പഠിക്കാനുണ്ടെന്നാണ് പഴമയുടെ ഈ ജല സമൃദ്ധി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Kerala

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

പുതിയ വാര്‍ത്തകള്‍

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies