Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമകൃഷ്ണ ദേവന്‍ പറഞ്ഞ കഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 07:28 pm IST
in Samskriti

നിവേദ്യം

പരമഭക്തനായ രാധാരാമന്‍ നിത്യവും കുടുംബദേവതയ്‌ക്ക് നിഷ്ഠയോടെയുള്ള പൂജകള്‍ക്കൊപ്പം നിവേദ്യ സമര്‍പ്പണം നടത്തിയിരുന്നു. രാധാരാമന് ഒരിക്കല്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ദൂരഗ്രാമത്തിലേക്ക് യാത്രചെയ്യേണ്ടിവന്നു. ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാന്‍ ആഗ്രഹിക്കാത്ത രാധാരാമന്‍ നിവേദ്യ സമര്‍പ്പണം നടത്താന്‍ മകനെ നിയോഗിച്ചു.

പിതാവിന്റെ നിഷ്ഠകണ്ട് വളര്‍ന്ന മകന് തനിക്ക് ലഭിച്ച ദൗത്യം സസന്തോഷം ഏറ്റെടുത്തു. കുളിച്ച് ശുദ്ധമായി പിതാവ് നിത്യം പൂജചെയ്യുന്ന വിഷ്ണു പ്രതിമക്ക് മുന്നില്‍ പൂക്കള്‍ക്കൊപ്പം നിവേദ്യം അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ഇരുന്ന മകന്‍ നിവേദ്യം കഴിക്കാന്‍ ഭഗവാന്‍ എത്തുന്നത് കാത്തിരുന്നു.

പ്രതിമ മൗനത്തോടെ ഇരുന്നത് അവനെ ആശങ്കയിലാഴ്‌ത്തി. വീണ്ടും തൊഴുകൈയോടെ, ക്ഷമയോടെ അവന്‍ കാത്തിരുന്നു. ദീര്‍ഘനേരം കഴിഞ്ഞും ഭഗവാന്‍ എത്താത്തത് അവനെ ദുഖിപ്പിച്ചു. എന്നാലും ദൃഢവിശ്വാസത്തോടെ ഭഗവാന്‍ നിവേദ്യം കഴിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പീഠത്തില്‍നിന്ന് ഭഗവാന്‍ ഇറങ്ങിവന്ന് തനിക്കൊപ്പം ഇരുന്ന് നിവേദ്യം കഴിക്കണേ എന്ന് ഉറച്ച വിശ്വാസത്തോടെ അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.

‘ഭഗവാന് നിവേദ്യം അര്‍പ്പിക്കാന്‍ പിതാവ് എന്നെ ചുമതലപ്പെടുത്തി. നീ എന്തേ എന്റെ കൈയില്‍നിന്ന് നിവേദ്യം സ്വീകരിക്കാത്തത്; അവന്‍ ചോദിച്ചു.

ഭഗവാനേ നേരം ഏറെ വൈകിയിരിക്കുന്നു. എനിക്ക് ഇനിയും കാത്തിരിക്കാനാകില്ല. വന്ന് നിവേദ്യം കഴിക്കണേ എന്ന് കരഞ്ഞ് പ്രാര്‍ത്ഥിച്ച ബാലന് മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഈശ്വരനായില്ല. പീഠത്തില്‍നിന്ന് ഇറങ്ങിയ ഭഗവാന്‍ ബാലനൊപ്പം ഇരുന്ന് നിവേദ്യം കഴിച്ചു.

പൂജ പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഇറങ്ങി വന്ന ബാലനോട് ബന്ധുക്കള്‍ നിവേദ്യം ആവശ്യപ്പെട്ടു. ഭഗവാന്‍ നിവേദ്യം കഴിച്ചുവെന്ന ബാലന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ തേടിയെത്തിയ ബന്ധുക്കള്‍ അദ്ഭുതപ്പെട്ടു. ഭഗവാന്‍ കുട്ടി അര്‍പ്പിച്ച നിവേദ്യം പൂര്‍ണമായും കഴിച്ചിരുന്നു.

കൂട്ടിനെത്തുന്ന ജ്യേഷ്ഠന്‍

ബംഗാളിലെ വിദൂരഗ്രാമത്തിലെ കൊച്ചുവീട്ടില്‍ മാധവ് എന്ന ബാലനും അമ്മയും താമസിച്ചിരുന്നു. ശാന്തമായി ഒഴുകുന്ന ഭഗീരഥിയും അശ്വത്ഥവൃക്ഷത്തിന്മേല്‍ അഭയം പ്രാപിക്കുന്ന പക്ഷികളും മാധവന് സന്തുഷ്ടി നല്‍കിയെങ്കിലും ഘോരവനത്തിന്റെ സമീപപ്രദേശത്തെ വാസം അവര്‍ക്ക് ദുഷ്‌കരമായിരുന്നു. കടത്തുവഞ്ചിക്കാരന്റെ നാടന്‍ പാട്ടിന്റെ ധ്വനിയും അമ്മയുടെ സാമീപ്യവും ഉണ്ടെങ്കിലും വനത്തിന്റെ നിഗൂഢത രാത്രികാലങ്ങളില്‍ മാധവന്റെ ഉറക്കം കെടുത്തി.

എന്നാല്‍ പഠിക്കാനുള്ള ആഗ്രഹം മാധവനെ കാട്ടുവഴി കടന്നുള്ള അയല്‍ഗ്രാമത്തിലെ വിദ്യാലയത്തിലെത്തിച്ചു. വനത്തിന്റെ നിഗൂഢതയെക്കുറിച്ച് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ട ഭയപ്പെടുത്തുന്ന കഥകളും വന്യമൃഗങ്ങളുടെ ശബ്ദവും കൊടും കാട്ടിലൂടെയുള്ള യാത്രയും അവനെ നിത്യവും ഭയപ്പെടുത്തി. ഒരു നാള്‍ തന്റെ ഭീതിയെക്കുറിച്ച് അവന്‍ അമ്മയോട് പറഞ്ഞു.

‘നീ എന്തിന് ഭയപ്പെടണം. മധുസൂദനനെ വിളിക്കൂ’ എന്ന മകന് ധൈര്യവും ആത്മവിശ്വാസം പകരാനുള്ള അമ്മയുടെ മറുപടി അവനെ അദ്ഭുതപ്പെടുത്തി.

‘അമ്മേ ആരാണ് മധുസൂദനന്‍’ അവന്‍ ചോദിച്ചു. മധുസൂദനന്‍ നിന്റെ ജ്യേഷ്ഠസഹോദരനാണെന്ന മറുപടി നല്‍കി അമ്മ അവന്റെ സംശയനിവൃത്തി വരുത്തി.

നാളിതുവരെ കേട്ടില്ലാത്ത സഹോദരന്‍ തന്റെ രക്ഷക്കെത്തുമെന്ന് അവന്റെ നിഷ്‌കളങ്ക മനസ്സ് ഉറച്ച് വിശ്വസിച്ചു.

അടുത്ത ദിവസം കാട്ടിലൂടെയുള്ള പതിവു യാത്രക്കിടെ ഭയന്ന മാധവന്‍ രക്ഷക്കായി സഹോദരനായ മധുസൂദനനെ വിളിച്ചു. ‘സഹോദരാ, നീ എവിടെയാണ്? വരൂ, എനിക്ക് പേടിയാകുന്നു’ എന്ന് ഉറക്കെ കരഞ്ഞ മാധവന്റെ മുന്നില്‍ വരാതിരിക്കാന്‍ ‘മധുസൂദനന്’ കഴിഞ്ഞില്ല.

‘ഇതാ ഞാന്‍ നിന്റെ അരികിലെത്തിയിരിക്കുന്നു. നീ എന്തിന് ഭയക്കണം’. മാധവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ ഭഗവാന്‍ അവനെ വിശ്വസിപ്പിച്ചു. മാധവനെ കാട്ടുവഴി കടത്തിവിട്ട ഭഗവാന്‍ മാധവന് നീ എപ്പോള്‍ വിളിച്ചാലും ഞാന്‍ നിന്റെ അടുത്തെത്തുമെന്ന ഉറപ്പും നല്‍കി. തന്റെ മുന്നില്‍നിന്നു മറഞ്ഞ സഹോദരനെ ഓര്‍ത്ത് അവന്‍ വിദ്യാലയത്തിലേക്ക് തിടുക്കത്തില്‍ നടന്നു. ഇനി നാളെ അവന്റെ മനസ്സ് മന്ത്രിച്ചു.  അഭംഗുരമായ ഭക്തി എല്ലാ വൈതരണിയും കടക്കാന്‍ സഹായിക്കുന്നതിനൊപ്പം ഭക്തരെ നിര്‍ഭീകരുമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.