തൃശൂര്‍:പുതുക്കിയ ദേശീയ ക്ഷയരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി ആരോഗ്യവകുപ്പ്. ക്ഷയരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 319000 ജനസംഖ്യ വരുന്ന 75000 വീടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ സര്‍വ്വെ.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ക്ഷയരോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി ആക്ടീവ് കേസ് ഫൈന്ഡിങ്ങ് നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ നയമനുസരിച്ചാണ് പദ്ധതി.
ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ അംഗനവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണമുളളവരെ കണ്ടെത്തും. ഇതിനുളള പരിശീലനം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി ടി.ബി.ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: