മുളങ്കുന്നത്തുകാവ്: ആരോഗ്യസര്‍വ്വകലാശാലയുടെ ആദ്യസെനറ്റുയോഗം ഇന്ന് സര്‍വ്വകലാശാല ആസ്ഥാനമായ മുളങ്കുന്നത്തുകാവില്‍ നടക്കും. സര്‍വ്വകലാശാലയുടെ ചാന്‍സലറും ഗവര്‍ണ്ണറുമായ പി.സദാശിവവും
ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും യോഗത്തില്‍ പങ്കെടുക്കും. ചാന്‍സലര്‍, പ്രൊ ചാന്‍സലര്‍, വൈസ്ചാന്‍സലര്‍, പ്രൊ വൈസ്ചാന്‍സലര്‍, എന്നിവരുള്‍പ്പെടെ 23 എക്സ് ഒഫീഷ്യോ അംഗങ്ങളും 15 നോമിനേറ്റഡ് അംഗങ്ങളും വിത്യസ്തവിഭാഗങ്ങളില് നിന്നായി 48 തിരഞ്ഞെടുക്കപ്പെട്ട് അംഗങ്ങളുമടക്കം ആകെ 86 പേര് സര്‍വ്വകലാശാലയുടെ ആദ്യസെനറ്റില് അംഗങ്ങളായുണ്ട്. പ്രഥമ സെനറ്റ് യോഗത്തില്‍ മുഖ്യവിഷയം പരീക്ഷാമാര്ഗ്ഗനിര്ദേശങ്ങളെ സംബന്ധിച്ച്. 128 കോഴ്സുകള്‍ നടത്തുന്ന ആരോഗ്യ സര്‍വ്വകലാശാലയുടെ പരീക്ഷകളുടെ നടത്തിപ്പും കോഴ്സുകളുടെ നടത്തിപ്പും സിലബസും സംബന്ധിച്ചുള്ള കാര്യമായിരിക്കും സെനറ്റ് യോഗത്തിലെ മുഖ്യവിഷയം. സര്‍വ്വകലാശാല ബഡ്ജറ്റ്, ഭരണനിര്‍വഹണ റിപ്പോര്‍ട്ട്, പ്രമേയാവതരണങ്ങള്‍ തുടങ്ങി നാല് കാര്യങ്ങളാണ് കാര്യപരിപാടിയിലെ മുഖ്യ ഇനങ്ങളെന്ന് പത്രസമ്മേളനത്തില്‍ വി. സി. ഡോ. എം.കെ.സി.നായര്‍, പ്രൊ. വി. സി. ഡോ.എ.നളിനാക്ഷന്. രജിസ്ട്രാര്‍ ഡോ.എം കെ.മംഗളം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: