വടക്കാഞ്ചേരി: എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍ത്തിവെച്ച കിടത്തി ചികിത്സ ഒരുമാസം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ വ്യാപക പ്രതിഷേധം.
സ്റ്റാഫ് നഴ്സിന്റെ അഭാവം മൂലമാണ് കിടത്തി ചികിത്സയും ഉച്ചക്ക് ശേഷമുള്ള പരിശോധനയും നിര്‍ത്തിയത്. 2005ലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹിക ആരോഗ്യആശുപത്രിയാക്കി മാറ്റിയത്. എന്നാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മാറിമാറി വരുന്ന ഭരണകര്‍ത്താക്കളുടെ ഇടപെടലുകള്‍ ഉണ്ടായില്ല. ഇതിനിടയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തി.
പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങിയതല്ലാതെ എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍, വരവൂര്‍, ദേശമംഗലം എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ എരുമപ്പെട്ടി ആശുപത്രി ഇന്നും സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ആശുപത്രി ഒ.പി. പരിശോധന കഴിഞ്ഞാല്‍ അടച്ചുപൂട്ടുകയാണ്. കിടത്തി ചികിത്സ നിര്‍ത്തലാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: