ഇരിങ്ങാലക്കുട : സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനടക്കം മുന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷ ശനിയാഴ്ച വിധിക്കും. പൊറത്തിശ്ശേരി സ്വദേശികളായ കോട്ടപ്പുറത്ത് വീട്ടില്‍ ബാബു(42), കോട്ടപ്പുറത്ത് അനീഷ്(25), കോനേക്കാട്ടില് പ്രദീപ് (35) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ഭര്‍ത്താവ് അളിയന് രാജേഷ് എന്ന് വിളിക്കുന്ന അയ്യന്തോള്‍ വെള്ളേടത്ത് വീട്ടില്‍ ജയരാജാണ് കൊല്ലപ്പെട്ടത്. 2011 നവംബര്‍ 27 നായിരുന്നു കേസ്സിനാസ്പദമായ സംഭവം.
ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ശീതക്ക് ഭര്‍ത്താവ് അളിയന് രാജേഷ് എന്ന് വിളിക്കുന്ന ജയരാജ് ചിലവിന് നല്‍കാത്ത വൈരാഗ്യത്തില്‍ 2011 നവംബര്‍ 27 ന് രാത്രിയില്‍ പൊറത്തിശ്ശേരി നിര്‍മ്മിതി കോളനിയിലെ പണിതീരാത്ത വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ജയരാജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രൊസിക്യുഷന് കേസ്സ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയരാജ് ചികിത്സയിലിരിക്കെ 2012 മെയ് അഞ്ചിനു മരണമടയുകയായിരുന്നു.
പ്രൊസിക്യുഷനു വേണ്ടി അഡീഷണല്‍ ഗവ പ്ലീഡര്‍ അഡ്വ പി. ജെ. ജോബി, അഭിഭാഷകരായ സജി ടി റാഫേല്‍, എബിന് ഗോപുരാന്‍, സി. ജി. ഷിഷിര്‍, അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: