മുളങ്കുന്നത്തുകാവ്: ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് കിട്ടാന്‍ വൈകി .ഡയാലിസ് ചെയ്യുവാനായത് എട്ട് മണിക്കൂറിനു ശേഷം. ഡയാലിസ്സ് രോഗികളോടുള്ള ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ അവഗണന അവസാനിക്കുന്നില്ല . ഇന്നലെ രാവിലെ ഏഴു മണിയോടെ ഡയാലിസ്സ് ചെയ്യുവാനുള്ള രോഗികള്‍ വിദൂര സഥലങ്ങളില്‍ നിന്നും ആശുപത്രിയില്‍ എത്തിയിരുന്നു. എട്ടിന് ആരംഭിക്കുന്ന ഡയാലിസിസിന് ആവശ്യമായ മരുന്നുകള്‍ അടങ്ങുന്ന കിറ്റുകള്‍ മുന്‍ കൂട്ടി വാങ്ങിവെയക്കുവാന് അധികൃതര്‍ ശ്രമിച്ചിരുന്നില്ല. രാവിലെ ആശുപത്രി സൂപ്രണ്ട് കിറ്റുകള്‍ വാങ്ങിക്കുവാന്‍ ഫയല്‍ ഒപ്പിട്ട് നല്‍കിയെങ്കിലും ഫയല്‍ ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാര്‍ മാറ്റി വെയ്ക്കുകയായിരുന്നു. വിശപ്പും ദാഹവും സഹിക്കാന്‍ വയ്യാതായപ്പോള്‍ രോഗികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. ബഹളം ശക്തമായപ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണര്‍ന്നത്. മൂന്നരമണിയോടുകൂടിയാണ് കിറ്റുകള്‍ എത്തിയത്. ദിനം പ്രതി അറുപത് ഡയാലിസിസ് ആണ് ഇവിടെ നടക്കുന്നത്. മുമ്പ് ഡയാലിസിസ് ചെയ്യുന്നതിലെ പാകപിഴവിനെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് മഞ്ഞപിത്തം പടര്‍ന്നുപിടിച്ചിരുന്നു. ചുമതലയുള്ള ഡോകടര്‍ ആശുപത്രിയില്‍ ജോലിക്ക് വരാതെ സ്വകാര്യ പ്രാക്ടീസിന് പോകുന്നുതും ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഏക നെഫ്രോളജി ഡോകടറായ ഇദ്ദേഹത്തിന് ഒപിയുള്ളത്. എന്നാല്‍ ആ ദിവസങ്ങളില്‍ ഇദ്ദേഹം ലീവെടുത്ത് മുങ്ങുകയാണ് പതിവെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: