റായ്പ്പൂര്‍: ആദായ നികുതി വകുപ്പ് ഛത്തീസ്ഗഡില്‍ നിന്ന് 70 ലക്ഷം രൂപ പിടിച്ചു. ഇതില്‍ 43 ലക്ഷം പുതിയ നോട്ടാണ്. ഇതിനു പുറമേ 10.3 കോടി രൂപയുടെ വരുമാനം ഒരാള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.ഇയാളുടെ പേരടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
റെയ്ഡിന്റെ ഭാഗമായി ഒരു സാമ്പത്തിക ഇടപാടുകാരന്റെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് 10.3 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്ന് ഇയാള്‍ സമ്മതിച്ചത്. എന്നാല്‍ ഇയാള്‍ ഇതുവരെ ആദായ നികുതി റിട്ടേണുകള്‍ പോലും സമര്‍പ്പിച്ചിരുന്നില്ല. ഇയാളുടെ ഓഫീസ് പരിസരത്തു നിന്നാണ് 70 ലക്ഷം രൂപ പിടിച്ചത്.
നവംബര്‍ എട്ടിന് ശേഷം പത്തു ഗ്രാം സ്വര്‍്ണ്ണം 48000 രൂപയ്ക്കു വാങ്ങിയാണ് ഇയാള്‍ കള്ളപ്പണമുണ്ടാക്കിയത്.ഇയാളുടെ വാര്‍ഷിക വരുമാനം രണ്ടു കോടി രൂപയാണെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: