ന്യൂദല്‍ഹി: പൊതുസ്ഥലത്ത് മാലിന്യമിട്ടാല്‍ 10,000 രൂപ പിഴ ചുമത്താന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ തീരുമാനിച്ചു. മാലിന്യം ശേഖരിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിച്ച് സംസ്ക്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക അധികൃതരുടെ ചുമതലയാണ്.
ഹോട്ടല്‍, കശാപ്പുശാലകള്‍, ചന്ത തുടങ്ങിയവയാണ് പ്രധാന മാലിന്യ സ്രോതസുകള്‍. അവ മാലിന്യം വേര്‍തിരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. അത് അവരുടെ ചുമതലയാണ്. ഇവര്‍ അങ്ങനെ ചെയ്യാതെ മാലിന്യം പൊതുസ്ഥലത്ത് തള്ളിയാല്‍ പതിനായിരം രൂപ പിഴ അടക്കണം. ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ സ്വതന്ത്രകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: