ശബരിമല: ഭക്തര്‍ക്ക് കുളിര്‍മ്മയും നവോന്മേഷവും പകരുന്നതാണ് ഉരല്‍ക്കുഴി സ്നാനം. മഹിഷീ നിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന് ഉരല്‍ക്കുഴി തീര്‍ത്ഥത്തില്‍ സ്നാനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം.
സ്നാനത്തിന് ശേഷം പുറപ്പെട്ട മണികണ്ഠന് ഭിക്ഷ നല്‍കിയതിനെ അനുസ്മരിപ്പിച്ച് ഈ തീര്ത്ഥത്തിന് സമീപത്തായി അടുത്തകാലംവരെ ഒരു ഭിക്ഷാടനപ്പുര നിലനിന്നിരുന്നു. തേനി ഗൂഡല്ലൂര്‍ സ്വദേശി എസ്. കറുപ്പസ്വാമിയാണ് അവസാനമായി ഭിക്ഷാടനം നടത്തിയത്. ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത് ദേവസ്വം ബോര്‍ഡില്‍നിന്നു ടെന്‍ഡര്‍ സ്വീകരിക്കുന്ന കരാറുകാരനാണ്.
മലമുകളില്‍നിന്ന് ഒഴുകിയെത്തുന്ന അരുവിയുടെ താഴ്വാരത്തായി പാണ്ടിത്താവളത്തിന് സമീപമാണ് ഉരല്ക്കുഴിതീര്ത്ഥം.
ഒരാള്‍ക്ക് ഇറങ്ങിയിരുന്ന് സ്നാനം നടത്താന്‍ കഴിയുന്ന വിസ്താരം കുറഞ്ഞ കുഴിയാണിത്. ഒരാള്‍കുഴി തീര്‍ത്ഥം എന്നാണ് ഇത് പണ്ട് അറിയപ്പെട്ടിരുന്നതെന്നു പഴമക്കാര്‍ പറയുന്നു. ഏകദേശം മൂന്ന് അടിയോളം ആഴമാണ് ഇതിനുള്ളത്. പത്ത് മീറ്റര്‍ ഉയരമുള്ള പാറയുടെ മുകളില്‍ നിന്നാണ് ജലമൊഴുകിയെത്തുന്നത്. കാലഭേദങ്ങളില്ലാതെ ഇതില്‍ വെള്ളം നിറഞ്ഞുനില്ക്കും. ഈ വെള്ളത്തിന് ഔഷധഗുണം ഉണ്ടെന്ന വിശ്വാസവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: