തൃശ്ശൂര്‍: സ്വാമി വിവേകാനന്ദന്റെ കേരള യാത്രയുടെ നൂറ്റിഇരുപത്തിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് മുതല്‍ കന്യാകുമാരി വരെയുള്ള വിവേകാനന്ദസ്മൃതി സന്ദേശ യാത്രക്ക് ഇന്ന് ഇന്ന് തുടക്കമാവും. രാവിലെ 9 ന് ഒലവക്കോട് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്നും ഘോഷയാത്ര ആരംഭിക്കും. മുത്തന്പാളയം മാരിയമ്മന്‍ ക്ഷേത്രത്തിലെ സ്വീകരണ യോഗം നഗരസഭചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ഷൊര്‍ണൂര്‍ റെയില്‍വെ ജംഗ്ഷനില്‍ വിവേകാനന്ദന് വിശ്രമിച്ച അരയാല്‍ തറയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ നടക്കുന്ന സ്വീകരണ യോഗം ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമികൈവല്യാനന്ദ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് ശേഷം 3 ന് തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കണ്ടറി സ്കൂളില്‍ അനുസ്മരണം നടക്കും. 30 ന് രാവിലെ 9 ന് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ സ്വീകരണം, അനുസ്മരണം. ഡിസംബര്‍ 1 ന് വൈകീട്ട് 5 ന് കേരള വ്യാസ സംസ്കൃതകോളേജില്‍ സംവാദം. 3 ന് രാവിലെ 10 ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ വിവേകാനന്ദ സ്ക്വയറില്‍ പുഷ്പാര്‍ച്ചന, അനുസ്മരണം. 13 മുതല്‍ 22 വരെ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ‘വിവേകനവരാത്രി ‘ആഘോഷം. 23 ന് ശുചീന്ദ്രത്ത് സ്വീകരണം. 24, 25, 26 തിയതികളില്‍ കന്യാകുമാരിയില്‍ യാത്രയുടെ സമാപന ക്യാമ്പും നടക്കും. രാജീവ് ഇരിങ്ങാലക്കുടയാണ് യാത്രയുടെ മുഖ്യ സംയോജകന്‍.
1872 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെ പാലക്കാട് മുതല്‍ കന്യാകുമാരിവരെ സ്വാമി വിവേകാനന്ദന് നടത്തിയ യാത്രയെയാണ് രാജീവ് ഇരിങ്ങാലക്കുട അനുസ്മരിക്കുന്നത്. വിവേകാനന്ദ ദര്‍ശനങ്ങളിലൂന്നിയുള്ള സംവാദവും പ്രഭാഷണവും നടത്തികൊണ്ടുള്ളതാണ് യാത്ര. സ്വാമിജി എത്ര ദിവസം എവിടെയൊക്കെ തങ്ങിയോ അത്രയും ദിവസം ഈ യാത്രയും തങ്ങും. വിവേകാനന്ദ തത്വപ്രചാരണവുമായി രാജീവ് യാത്രആരംഭിച്ചിട്ട് നാലുവര്‍ഷം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: