അരൂര്‍: വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് അരൂര്‍ പോലീസിന്റെ പിടിയില്‍. എറണാകുളം പുതുവൈപ്പ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ ഷാരോണി(21) നെയാണ് അരൂര്‍ എസ്ഐ ടി.എസ്. റെനീഷും സംഘവും പിടികൂടിയത്. ബിബിഎ ബിരുദധാരിയാണ് ഇയാള്‍. ഗോവയില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്.
ആന്റി നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റവുത്തറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് അരൂര്‍ പേലീസും നര്‍ക്കോട്ടിക്ക് വിഭാഗവും നടത്തിയ ഓപ്പറേഷനില്‍ അരൂര്‍ പള്ളിക്ക് സമീപമാണ് രണ്ട് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയത്. എല്‍എസ്ഡി ദ്രാവക രൂപത്തിലുള്ളതിനാല്‍ പഞ്ചസാര കട്ടയില്‍ ഒഴിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇത്തരം 50 കട്ടകള്‍ പോലീസിനു ഇയാളില്‍നിന്ന് ലഭിച്ചു. മാര്‍ക്കറ്റില്‍ രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന 179 ഗ്രാം എല്‍എസ്ഡിയാണ് കിട്ടിയത്.
നാലിരിട്ടി വിലക്കാണ് ഇവര്‍ ഇത് വില്‍പ്പന നടത്തുന്നത്. ഇയാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: