തിരുവനന്തപുരം: മുക്കുപണ്ടം വച്ച് പണം തട്ടിപ്പ് നടത്താന്‍ ശ്രമിച്ച എകെജി സെന്ററിലെ മുന്‍ ഡ്രൈവറും കൂട്ടാളികളും പിടിയിലായി. തൈക്കാട് മുത്തൂറ്റ് ബാങ്കില്‍ മുണ്ടുപണ്ടം പണയം വയ്ക്കാനെത്തിയ മെഡിക്കല്‍ കോളേജ് പൊതുജനം റോഡ് പിജെആര്ആര്എ ഹൗസ് നമ്പര്‍ 39 ല്‍ അരുണ്‍ നിവാസില്‍ രാജു (42), ഇയാളുടെ വനിതാസുഹൃത്തും നെയ്യാറ്റിന്‍കര കുളത്തൂര്‍ വിരാലി വടക്കേ തകഴി ശാന്തമ്മ ഭവനില്‍ മിനി (41), കൊല്ലം കുളത്തുപ്പുഴ സാമനഗര് ചരുവിള പുത്തന്‍വീട്ടില്‍ ഹംസ (36) എന്നിവരെയാണ് തമ്പാനൂര്‍ പോലീസ് പിടികൂടിയത്.
സിപിഎം കുറവന്‍കോണം ബ്രാഞ്ച് കമ്മിറ്റിയംഗമായ രാജു മുന്‍പ് എകെജി സെന്ററിലെ ഡ്രൈവറായിരിക്കുമ്പോഴാണ് പിണറായിയുടെ വാഹനമോടിച്ചിരുന്നത്. ഇതിനുശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഡ്രൈവറായി കടകംപള്ളി സുരേന്ദ്രന്റെ സാരഥിയായി മാറി. പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ട് ശിശുക്ഷേമസമിതിയില്‍ ജോലി വാങ്ങിനല്‍കുകയായിരുന്നു. പിടിയിലായ മിനിയും ശിശുക്ഷേമ സമിതിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്.
തൈക്കാട് ഉള്ള മുത്തൂറ്റ് ബാങ്കില്‍ നാലുപവന് തൂക്കംവരുന്ന മുക്കുപണ്ടം പണയം വയ്ക്കുന്നതിനായി വന്ന പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാരി കൊണ്ടുവന്ന മാല അപ്രൈസറെ കൊണ്ടു പരിശോധിച്ചു നോക്കിയപ്പോഴാണ് സ്വര്‍ണം അല്ലെന്ന് തിരിച്ചറിഞ്ഞത്.
പ്രതികള്‍ സ്ഥിരമായി മുത്തൂറ്റ് ബാങ്കില്‍ സ്വര്‍ണ ഉരുപ്പടികള്‍ പണയം വച്ചിട്ടുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തമ്പാനൂര്‍ എസ്എച്ച്ഒ എസ്.പി. പ്രകാശിന്റെ നേതൃത്വത്തില്‍ എസ്ഐ സുരേഷ് ചന്ദ്രബാബു, സിപിഒ അരുണ്‍, സുഗതകുമാര്‍, വനിതാ സിപിഒ റീന എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: