Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുതിയ മന്ത്രി വന്നാലും രക്ഷയില്ല; കോട്ടണ്‍മില്‍ അടഞ്ഞുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:50 pm IST
in Kozhikode

കോഴിക്കോട്: കെഎസ്ഇബിക്ക് കൊടുക്കാനുള്ളത് രണ്ടു കോടി മുപ്പത് ലക്ഷം രൂപ. കുടിശ്ശിക ഭീമമായതോടെയാണ് ഒക്‌ടോബര്‍ 19ന് കെഎസ്ഇബി അധികൃതര്‍ തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിന്റെ ഫീസ് ഊരിയത്. ഇതോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. 2010ല്‍ 30 കോടി ചെലവഴിച്ചാണ് കമ്പനി നവീകരിച്ചത്. 22 പുതിയ സ്പിന്നിംഗ് മെഷീനുകളാണ് അന്ന് വാങ്ങിച്ചത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനത്തിനായി 14 കോടി രൂപ നീക്കിവെച്ചെങ്കിലും അതും എങ്ങുമെത്തിയില്ല. വ്യവസായമന്ത്രിയായിരുന്ന എം.വി. ജയരാജന്‍ രാജിവെച്ചതോടെ കമ്പനിയുടെ ദുഃസ്ഥിതി പരിഹരിക്കാന്‍ യാതൊരു നീക്കവുമുണ്ടായില്ല. പുതിയ മന്ത്രി അധികാരമേറ്റതിനുശേഷം എന്തെങ്കിലും നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

2011 വരെ 25.15 കോടി നഷ്ടമാണ് കമ്പനി വരുത്തിവെച്ചത്. 2011-12ല്‍ 7.48 കോടി രൂപയുടെ നഷ്ടമുണ്ടായി. കമ്പനി ലാഭകരമായി പ്രവര്‍ത്തിക്കുന്നതിനു പകരം പ്രവര്‍ത്തനക്ഷമത കൈവരിക്കാനാവാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2015 ജനുവരി വരെ പി.എഫ് കുടിശ്ശികയില്‍ 66,28,000 രൂപയും ഇഎസ്‌ഐ കുടിശ്ശികയില്‍ 19,5000 രൂപയുമുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി കുടിശ്ശിക ഇനത്തില്‍ 15,00,000 രൂപ വേറെയും വേണം. ബാങ്ക് ലോണ്‍ കുടിശ്ശികയില്‍ 73,53,000 രൂപയും മറ്റിനങ്ങളിലായി 1,39,89,000 രൂപയും കടമായി കമ്പനിയുടെ കണക്കിലുണ്ട്.

കമ്പനി തുറക്കാനാവശ്യമായ നടപടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കമ്പനിയെ പുനരുദ്ധരിക്കാന്‍ 30 കോടിയുടെ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ നടപ്പിലാക്കുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. പുതിയ മന്ത്രി വ്യവസായവകുപ്പ് ഏറ്റെടുക്കുന്നതോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. എന്നാല്‍ സിഐടിയു സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനെ കൈയൊഴിയുമെന്ന പ്രതീതിയാണ് സിഐടിയു ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കമ്പനി നിലനിര്‍ത്താനും ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനും ശക്തമായി സമരരംഗത്തുണ്ടാകുമെന്നാണ് ബിഎംഎസ്, ഐഎന്‍ടിയുസി തൊഴിലാളി സംഘടനകളുടെ യോജിച്ച തീരുമാനം.

സപ്തംബര്‍ മാസം ലഭിക്കേണ്ട വേതനം ഇപ്പോഴും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ എടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ലെ-ഓഫ് കാലഘട്ടത്തില്‍ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മറ്റു തൊഴിലാളികള്‍ക്കും ലഭിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ശമ്പളം ആവശ്യപ്പെട്ട് കൂട്ട സത്യാഗ്രഹം

കോഴിക്കോട്: ഒക്‌ടോബര്‍ 19ന് കെഎസ്ഇബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ലെ-ഓഫ് ആയ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തൊഴിലാളികള്‍ ഇന്നലെ കമ്പനിക്കു മുമ്പില്‍ കൂട്ടസത്യാഗ്രഹം നടത്തി. ബിഎംഎസ്, ഐഎന്‍ടിയുസി തൊഴിലാളികള്‍ സംയുക്തമായി നടത്തിയ സമരത്തില്‍ സിഐടിയു വിട്ടുനിന്നു. ഇന്നലെ നടന്ന കൂട്ടസത്യഗ്രഹം അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, കെ.സി. സുരേശന്‍, ടി. വിജയന്‍, കെ. വാസു, അരീക്കോത്ത് രാജന്‍, കെ.കെ. മോഹനന്‍, പുഷ്പരാജന്‍, കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവും സ്ഥലം കൗണ്‍സിലറുമായ നമ്പിടി നാരായണന്‍ അധ്യക്ഷത വഹിച്ചു.

മില്‍ ലെ-ഓഫ് പിന്‍വലിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുക, ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ലെ-ഓഫ് ആനുകൂല്യം ട്രെയിനി-ബദലി തൊളിലാളികള്‍ക്കും ബാധമാക്കുക, സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ കൂട്ടസത്യാഗ്രഹം നടന്നത്.

കമ്പനിയില്‍ ഇപ്പോള്‍ 110 സ്ഥിരം തൊഴിലാളികളും 158 ട്രെയിനികളും 11 മിനിസ്റ്റീയല്‍ സ്റ്റാഫും ആണുള്ളത്. ലെ-ഓഫ് ആയതിനാല്‍ പകുതി ശമ്പളം മാത്രമാണ് ലഭിക്കുക എന്നാല്‍ സ്ഥിരം തൊഴിലാളികള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഈ ആനികൂല്യങ്ങള്‍ ലഭ്യമല്ല. ശമ്പളം കുടിശ്ശികകൂടി ആയതോടെ തൊഴിലാളികള്‍ ദുരിതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.