തൃശൂര്‍ : സംസ്ഥാനത്തെ സഹകരണമേഖലയെച്ചൊല്ലി ഇരു മുന്നണികളും വേവലാതിപ്പെടുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് ചോദിച്ചു.
പാവപ്പെട്ടവരെ ഉപയോഗിച്ച് ഭീകരവാദികള്‍ക്കും കള്ളപ്പണക്കാര്‍ക്കും വേണ്ടി ഇടപാട് നടത്തുന്നതിനാലാണ് സഹകരണ മേഖലയെച്ചൊല്ലി ഇവരുടെ വേവലാതി. കള്ളപ്പണത്തിനെതിരെയുള്ള നടപടി ഇടതുപക്ഷത്തെ തകര്‍ക്കാനാണെന്ന പിണറായിയുടെ പ്രസ്താവന തന്നെ അതിനുള്ള വ്യക്തമായ തെളിവാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണക്കാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും വേണ്ടി നിലകൊള്ളുന്ന എല്‍ഡിഎഫും യുഡിഎഫും ഇപ്പോള്‍ ഒന്നായിരിക്കുകയാണ്.രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നടപടിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
കേന്ദ്രത്തിനെതിരെ പരസ്യമായി എല്‍ഡിഎഫും യുഡിഎഫും യോജിച്ച സാഹചര്യത്തില്‍ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുകയാണ് ചെയ്യേണ്ടത്. ഇതിന് മുമ്പും സമാനമായ ഒരൈക്യം ഇരുവരും ഉണ്ടായിരുന്നതായി കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടപ്പോള്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയില്‍ കേരളത്തില്‍ മാത്രമാണ് നിയമസഭാസമ്മേളനത്തില്‍ ഇരു മുന്നണികളും ഐക്യകണ്ഠ്യേന അവിടെ പള്ളി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയകാര്യം കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സും സിപിഎമ്മും യോജിച്ച സമയത്തെല്ലാം ഇവിടെ ഭീകര-തീവ്ര വാദശക്തികള്ക്കനുകൂല നിലപാടാണ് സ്വീകരിച്ചത്.ഇടത് പിന്തുണയോടെ യുപിഎ ഭരിച്ച സമയത്താണ് 2 ജി,കല്‍ക്കരി,കോമണ്‍വല്‍ത്ത്,ഹെലികോപ്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ഇടപാടുകള്‍ നടന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് മോദിസര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കേന്ദ്രം തയ്യാറല്ല.
സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിപ്പണമാണ് കുമിഞ്ഞുകൂടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേന്ദ്രം വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളുമ്പോള്‍ ഇരുമുന്നണികള്‍ക്കും അങ്കലാപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബിജെപി ജില്ലാ പ്രസിഡന്റ എ നാഗേഷ് അദ്ധ്യക്ഷനായിരുന്നു.ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് സമ്പൂര്‍ണ്ണ,ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്,സെക്രട്ടറിമാരായ ബി.ഗോപാലകൃഷ്ണന്,എകെ നസീര്‍ ,നേതാക്കളായ കെവി സദാനന്ദന്(ബിഡിജെഎസ്),എഎന്‍ രാജന് ബാബു(ജെഎസ്എസ്)എംപി ജോയ്(സോഷ്യലിസ്റ്റ് ജനതാദള്‍)സുനില്‍ മേനോന് (എന്‍ഡിപി),ഇ പി കുമാരദാസ്(ജെആര്‍എസ്),പിസി തോമസ്,അഹമ്മദ് തോട്ടത്തില്‍(കേരളാ കോണ്‍ഗ്രസ്),ഉണ്ണ്കൃഷ്ണന്,സംഗീതാ വിശ്വനാഥ്,ബിനു(ബിഡിജെഎസ്),ജോസ് മാളിയേക്കല്‍,ശിവരാമന്,വില്‍സണ്‍ പണ്ടാരവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: