കല്‍പ്പറ്റ: ആദിവാസി ഭൂമി തട്ടിപ്പ് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന ഭൂമിയിടപാടുകളെല്ലാം അന്വേഷിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു.
ഭൂമി തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് ഡിവൈഎസ്പി മാര്‍ക്കോസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് വയനാട്ടില്‍ എത്തിയത്. ആദിവാസികളുടെ വീട് നിര്‍മാണം അടക്കമുള്ളവയില്‍ എന്തെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രത്യേകം അന്വേഷിക്കാനും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസമായി വിജിലന്‍സിന്റെ വിവിധ ഓഫീസുകളിലായി കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: