Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കയറും പാമ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 09:56 pm IST
in Samskriti

ഉറക്കമോ ബോധക്കേടോ കാരണമാവുമ്പോള്‍ പരിമിതബോധം ഇല്ലാതാവുന്നു. ഇത്രത്തോളമാണ് പുറമേനിന്ന് നോക്കിയാല്‍ കാണാവുന്ന അജ്ഞാനം. ഉള്ള ലോകത്തെ അറിയാതിരിക്കുക എന്ന സര്‍വപ്രത്യക്ഷമായ ബോധാഭാവം. ദ്വൈതത്തെ ഉണ്ടാക്കി കാണിക്കുന്നത് അവിദ്യയാണ്. അതിന്റെ വിക്ഷേപശക്തി ആവരണശക്തിയിലേക്കു മാത്രമായി ഒതുങ്ങിയിരിക്കുമ്പോഴാണ് സുഷുപ്തി ഉണ്ടാവുന്നത് എന്ന വ്യത്യസ്ത വ്യാഖ്യാനമാണ് ചിലതരം വേദാന്തികള്‍ നല്‍കിയിരിക്കുന്നത്. ബഹിര്‍മുഖവും അന്തര്‍മുഖവുമായ രണ്ട് വിശദീകരണങ്ങളിലും സുഷുപ്തി അബോധത്തിന്റെ അവസ്ഥയാണ്.

രണ്ടാമത്തെ കൂട്ടര്‍ സുഷുപ്തിയില്‍ ബാക്കിവരുന്നതിനെ ബീജമെന്ന്, മൂലവിദ്യയെന്ന് വിളിക്കുന്നു. ഭാവരൂപമായ, ഉള്ളതായ എന്തോ ഒരു പദാര്‍ത്ഥംപോലെയാണ് അവര്‍ക്കിത് ഇരിക്കുന്നത്. വേദാന്തത്തിലെ അജ്ഞാനമെന്ന സങ്കേതത്തിന്റെ വിവക്ഷ തേടുന്നവര്‍ അതിന് ഇപ്രകാരം രണ്ട് ശക്തികളുണ്ടെന്ന് തരംതിരിച്ചു. ലോകസത്യത്തെയല്ല, ബ്രഹ്മസത്യത്തെ മൂടുന്നതിനാലാണ് അവിദ്യയ്‌ക്ക് ആവരണശക്തി (അഗ്രഹണം) ഉള്ളത്. ലോകം ഭൗതികര്‍ക്കേ സത്യമായുള്ളൂ. സത്യത്തേയും അസത്യത്തെയും (ലോകത്തെയും) ഇത് ഒരുപോലെ മറച്ചുകളയുന്നുവെന്ന വിവരണമാണ് വേദാന്തം പഠിക്കുന്നവര്‍ക്ക് ഏറെ ലളിതമായുള്ളത്. ശരിയല്ലേ, ഈ ലോകത്തെ ഉറക്കത്തില്‍ മറച്ചുകളിഞ്ഞിരിക്കയല്ലേ, ആത്മാവിനെയും കാണുന്നില്ലല്ലോ, ഇങ്ങനെ.

ഇനി, ആദ്യപക്ഷത്തില്‍, ഉള്ള സത്യത്തെ മറച്ച്, ഇല്ലാത്ത ദ്വൈതപ്രപഞ്ചമാക്കി, സംസാരമാക്കി പെരുപ്പിച്ച് കാട്ടുന്നത് ഈ അവിദ്യയുടെതന്നെ വിക്ഷേപശക്തി(അന്യഥാഗ്രഹണം). അഗ്രഹണം അല്ലെങ്കില്‍ പ്രാജ്ഞാവസ്ഥ എന്ന കാരണത്തില്‍നിന്ന് ഇതുയര്‍ന്നുവരുന്നു. വിരക്തന്മാര്‍ക്ക് നിദ്രയോട് ഇതിലധികം ദേഷ്യം തോന്നാന്‍ മറ്റു വല്ലതും വേണോ! അവിദ്യാ സംസാരത്തിന്റെ ആദ്യപകുതി ഉറക്കത്തില്‍ പ്രത്യക്ഷാനുഭവം. രണ്ടാംപകുതിയുടെ പകുതി സ്വപ്നത്തില്‍ ഫണമുയര്‍ത്തിയിരിക്കുന്നു. മുഴുവനുമായുള്ള വിളയാട്ട്, മൃത്യു സംസാരസാഗരം ഇതാ ഈ ജാഗ്രത്തില്‍, ഇതാണവരുടെ സരളമായ വിവരണം. അത് കുറെപ്പേര്‍ക്ക് സഹായകമാവുമാണെന്ന് തോന്നുന്നു.

പക്ഷേ സര്‍പ്പഭ്രമം നീങ്ങുമ്പോള്‍ കയര്‍ വെളിവാകാതെ ഇരുന്നാലേ വിക്ഷേപം നീങ്ങി ആവരണം ബാക്കിയാകുന്നു എന്നു പറയാനാകൂ. ഈ ദൃഷ്ടാന്തത്തില്‍ അങ്ങനെയില്ലെങ്കിലും സുഷുപ്തിയില്‍ അതുണ്ടല്ലോ എന്നാണവരുടെ സമാധാനം. അഭിപ്രായവും അറിവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വളരെ നേര്‍ത്തതാകുന്നു. ഉറങ്ങുന്ന നേരത്ത് ഒന്നിന്റെയും അനുഭവം ആര്‍ക്കുമില്ല. അതുകൊണ്ട്, അഗ്രഹണവും അന്യഥാഗ്രഹണവും ഒന്നിച്ച് നില്‍ക്കുകയും പോവുകയും ചെയ്യുന്ന, വേര്‍തിരിക്കാനാവാത്ത ഒരേ പ്രതിഭാസമാണെന്ന് ശുദ്ധവേദാന്തപക്ഷം പ്രഖ്യാപിക്കുന്നു. വാസ്തവത്തില്‍ ഇത്തരം ചര്‍ച്ചതന്നെ വേദാന്തത്തില്‍ വേണ്ടതില്ല. അശുദ്ധവേദാന്തം തെറ്റിദ്ധരിക്കപ്പെട്ട് ആര്‍ഷജ്ഞാനമാണെന്ന് ചിരപ്രതിഷ്ഠ നേടിയതിനാലാണ് ഇങ്ങനെയൊരുത്തരം വേണ്ടിവരുന്നത്. അതിനെ അപേക്ഷിച്ചാണ് വേദാന്തത്തെ ശുദ്ധവേദാന്തെമന്ന് ചിലപ്പോള്‍ പുനര്‍നാമകരണം ചെയ്യേണ്ടിവരുന്നത്.

‘അഹം ബ്രഹ്മാസ്മി’ എന്ന് തന്നെയോ, ഇതാ ഇവിടെ ഈ ഭൂതങ്ങള്‍ സത്തായി ഇരിക്കുന്നു എന്നോ നാം നിദ്രയില്‍ അറിയാത്തതെന്ത്? ചോദ്യത്തിന് വേദാന്തം നല്‍കുന്ന മറ്റൊരുത്തരം ഇങ്ങനെ: ‘കേള്‍ക്കൂ, അവിടത്തെ അജ്ഞാനത്തിന്റെ ഹേതു അതാകുന്നു ഏകത്വം. ആത്മാവല്ലാതെ മറ്റൊന്നില്ലാത്ത അവസ്ഥയെ ആവരണമെന്ന് പറയണമെങ്കില്‍ ആത്മബോധമെന്നത് മാനസികമാണ്, ദ്വൈതാനുഭവമാണ് എന്ന തോന്നല്‍ ഉപബോധമനസ്സിലെങ്കിലും ഉണ്ടായേ മതിയാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.