Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഒരു കുടുംബത്തിന് പുതുജീവന്‍ നല്‍കി മൃതസഞ്ജീവനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 11:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: വൃക്കകളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട് ജീവിതത്തോട് മല്ലടിച്ചിരുന്ന കുടുംബത്തിന് സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (കെഎന്‍ഒഎസ്) അഥവാ മൃതസഞ്ജീവനി പുതുജീവന്‍ നല്‍കി. ആറ്റിങ്ങല്‍ മാമം കിഴുവില്ലം മേവര്‍ത്തുവിള വീട്ടില്‍ സുനില്‍ കുമാര്‍-ലത ദമ്പതികളുടെ മക്കളായ സുബിന്‍ലാല്‍ (18), സുധിന്‍ലാല്‍ (14) എന്നിവര്‍ക്കാണ് മൃതസഞ്ജീവനി വഴി വൃക്കകള്‍ മാറ്റിവച്ചത്. ലതയുടെ അമ്മയുടെ അനുജത്തിയുടെ മകളായ സുകുമാരിയുടെയും ജയകുമാറിന്റെയും മകള്‍ അഞ്ജുവും (22) ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലാണ്. ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന അഞ്ജുവും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് വൃക്ക മാറ്റിവയ്‌ക്കാനായി കാത്തിരിക്കുന്നു.

ലതയുടെ രണ്ട് സഹോദരന്‍മാര്‍ വൃക്കരോഗം വന്ന് ചെറുപ്പത്തിലേ മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ സുനില്‍കുമാര്‍ വളരെ കഷ്ടിച്ച് ജീവിതം തള്ളി നീക്കുന്ന സമയത്താണ് മൂത്ത മകനായ സുബിന്‍ലാലിന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൈകാല്‍ കഴപ്പ്, മുഖത്ത് നീര്, കണ്ണില്‍ തടിപ്പ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ പനി തുടങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സതേടി. രക്തപരിശോധനയില്‍ സുബിന്‍ലാലിന്റെ വൃക്കകള്‍ക്ക് പ്രശ്നമുള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ സുബിന്‍ലാലിനെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ കുട്ടികള്‍ക്കുള്ള ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തി. പിന്നീട് ഫിസ്റ്റുല ചെയ്തശേഷം നാലര വര്‍ഷത്തോളം ഡയാലിസിസ് തുടര്‍ന്നു. അവസാനം വൃക്ക മാറ്റി വയ്‌ക്കാനായി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു.

അനുയോജ്യമായ വൃക്ക ഒത്തുവന്നപ്പോള്‍ 2015 ജനുവരി ആറിന് സുബിന്‍ലാലിന്റെ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജില്‍ നടത്തി. ജീവിതത്തിലേക്ക് തിരിച്ചുവന്ന സുബിന്‍ലാല്‍ നഷ്ടപ്പെട്ട പഠിത്തം വിണ്ടെടുത്ത് ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയെടുത്തു.

പതിനൊന്നാം വയസില്‍ രക്തം പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെ മകന്‍ സുധിന്‍ലാലും വൃക്ക രോഗത്തിന്റെ പിടിയിലാണെന്ന് മനസിലായത്. ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ സുധിന്‍ലാലിനും ഡയാലിസിസ് തുടങ്ങി. തുടര്‍ന്ന് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു. അനുയോജ്യമായ വൃക്ക ഒത്തുവന്നപ്പോള്‍ 2016 ആഗസ്റ്റ് പത്തിന് സുധിന്‍ലാലിനും മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റി വച്ചു.

ഇതിനിടയ്‌ക്കാണ് ലതയുടെ സഹോദരിയുടെ മകളായ അഞ്ജുവിനെ വൃക്കരോഗം പിടികൂടിയത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 2014 മുതല്‍ അഞ്ജുവിന് ഡയാലിസിസ് തുടങ്ങി. മൃതസഞ്ജീവനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബം. അഞ്ജുവിന്റെ അച്ഛന്‍ ജയകുമാറിന് കൂലിപ്പണിയാണ്. അമ്മ സുകുമാരിയാണ് വാതം വന്ന് സ്വാധീനക്കുറവുള്ള കൈകളുമായി പ്രായപൂര്‍ത്തിയായ മകളെയും കൊണ്ട് ചികിത്സയ്‌ക്കായി ഓടുന്നത്. രണ്ട് സെന്റ് വീതമുള്ള പണിതീരാത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇപ്പോള്‍ ചികിത്സയ്‌ക്ക് വേണ്ടി മെഡിക്കല്‍കോളേജിന് സമീപം വാടകവീട്ടിലാണ് താമസം.

മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, ഡോ വേണുഗോപാല്‍, ഡോ ജേക്കബ് ജോര്‍ജ്, ഡോ സൂസന്‍ ഉതുപ്പ് തുടങ്ങി എസ്എടിയിലെയും മെഡിക്കല്‍കോളേജിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു. മരുന്നുകള്‍ക്ക് പോലും പണമില്ലാതെ സങ്കടത്തോടെ ചെന്ന പല സന്ദര്‍ഭങ്ങളിലും ഇവര്‍ കാട്ടിയ നല്ല മനസ് അവര്‍ നിറ കണ്ണുകളോടെയോര്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.