Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ലാസ്സ് മുറികളെ ചൊല്ലി തര്‍ക്കം: അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തുംതള്ളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 08:30 pm IST
in Kasargod

കാസര്‍കോട്: ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ഉദ്ഘാടനെ ചെയ്ത ഒരു കെട്ടിടത്തിലെ ക്ലാസ്സ് മുറികള്‍ വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് ഹൈസ്‌കൂള്‍ അധ്യാപകരും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തളളുമുണ്ടായി. സമരം നടത്തിയ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. പരിക്കേറ്റ ഹെഡ്മാസ്റ്റര്‍ വി ഇബ്രാഹിം (45), അധ്യാപികന്‍ പി ടി സണ്ണി (50) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അധ്യാപകരുടെ മര്‍ദനമേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന് സ്വദേശികളും പ്ലസ്ടു വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് അഷ്‌റഫ്(17), റാഷിദ്(17) എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹീമും അധ്യാപകനായ സണ്ണിയും ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കില്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അധ്യാപകന്‍ സണ്ണി ചൂരല്‍ കൊണ്ടടിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ സംഭവ സ്ഥലത്ത് അധ്യാപകന്‍ ചൂരലുമായി നില്‍ക്കുന്ന ഫോട്ടോ രക്ഷിതാക്കള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു. കെട്ടിടം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെയും കുട്ടികള്‍ പഠിപ്പ് മുടക്ക് സമരം നടത്തുകയായിരുന്നു. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ഉദ്ഘാടനം കഴിഞ്ഞ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും രണ്ടാമത്തെ നിലയും കെട്ടിട പരിമിതിയുള്ള ഹൈസ്‌കൂളിന് ആവശ്യമുണ്ടെന്നും മറ്റു ചെറിയ ബ്ലോക്കും മുകളിലത്തെ നിലയും ഹയര്‍സെക്കണ്ടറിക്ക് അനുവദിക്കാമെന്നായിരുന്നു ഹെഡ്മാസ്റ്ററും മറ്റും അറിയിച്ചത്. അതേസമയം മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില ഹയര്‍സെക്കണ്ടറി വിഭാഗത്തിന് വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും ഹയര്‍സെക്കണ്ടറി അധ്യാപകരുടേയും നിലപാട്.

ഹൈസ്‌കൂളിന് രണ്ട് വര്‍ഷംമുമ്പ് സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റും ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ ഫിഷറീസ് വകുപ്പ് ജില്ലാ പഞ്ചായത്തിന് കെട്ടിടം കൈമാറിയപ്പോള്‍ കെട്ടിടങ്ങളുടെ താക്കോല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെയാണ് ഏല്‍പിച്ചിരുന്നത്. ഹയര്‍സെക്കണ്ടറി വിഭാഗവും ഹൈസ്‌കൂള്‍ വിഭാഗവും കെട്ടിടത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ കെട്ടിടം വിട്ടു കിട്ടാനായി സമരരംഗത്തിറങ്ങിയത്. ഹൈസ്‌കൂളിന് ചെറിയ കെട്ടിടം നല്‍കാമെന്നായിരുന്നു ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ നിലപാട്. കംപ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം എന്നിവയ്‌ക്ക് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടത് ഹയര്‍സെക്കണ്ടറി അധികൃതരും പിടിഎ കമ്മറ്റിയിലെ ചില ഭാരവാഹികളുമാണെന്ന് ഹൈസ്‌കൂള്‍ വിഭാഗം അധികൃതര്‍ ആരോപിക്കുന്നു. പിന്നീട് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും ഹയര്‍സെക്കണ്ടറി അധികൃതരുടെ ഒത്തുതീര്‍ത്ത് ഫോര്‍മുലയ്‌ക്ക് വിദ്യാര്‍ത്ഥികള്‍ വഴങ്ങാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹെഡ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകരേയും തങ്ങള്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും കെട്ടിടത്തില്‍ കെട്ടിയ ഫഌക്‌സ് കീറി നശിപ്പിച്ചപ്പോള്‍ അധ്യാപകരെ മാറ്റുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടം കൈമാറുമ്പോള്‍ രണ്ട് ക്ലാസ്സ് മുറികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനും ഏഴ് ക്ലാസ്സ് മുറികള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിനും നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. സമരം നടക്കുന്നതറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.