Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുവിനെ മറന്ന മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 07:52 pm IST
in Samskriti

ഈ കല്‍പത്തിലെ ആദ്യത്തെ മനുഷ്യന്‍ തന്നെ മനുവാണെന്ന് ഒരു ധാരണ കാണുന്നു. സ്വായംഭൂവ മനു. തന്നെത്താന്‍ ഉണ്ടായ മനു. ഇപ്പോള്‍ നടപ്പിലുള്ളത് ഈ കല്‍പത്തിലെ ഏഴാമത്തെ മന്വന്തരമായ വൈവസ്വതമന്വന്തരമാണ്. ഒരു കല്‍പം പതിന്നാലു മനുക്കളെക്കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. ഒരു മനുവിന്റെ കാലം അഥവാ മന്വന്തരം എഴുപത്തിയൊന്നു ചതുര്‍ യുഗങ്ങളാണ്. ഓരോ മന്വന്തരത്തിന്റെയും കാരണക്കാരന്‍ ഓരോ മനുവാണെന്നും പറയുന്നു.

ഒരു ചതുര്‍ യുഗമെന്നാല്‍ സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങള്‍ ചേര്‍ന്ന മഹായുഗം. ഇപ്പോഴത്തെ കല്‍പത്തിലെ ഏഴാമത് മന്വന്തരത്തിലെ ഇരുപത്തിയെട്ടാമത് ചതുര്‍ യുഗത്തിന്റെ കലിയിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ യുഗത്തിനും ലക്ഷക്കണക്കിന് വര്‍ഷങ്ങളാണെന്നുമുണ്ട്. ഒരുവേള അന്തരാളഘട്ടങ്ങളും ഉണ്ടാവാം. ഇങ്ങനെ എഴുപത്തിയൊന്നു കാലങ്ങള്‍. മനുവില്‍നിന്ന് അടുത്ത മനുവിലേക്കും കല്‍പത്തില്‍നിന്ന് കല്‍പത്തിലേക്കും അന്തരാളഘട്ടങ്ങള്‍ ഉണ്ടാവാം. (ചാനല്‍ മാറ്റുന്ന പോലെ മാറുന്നതാവണമെന്നില്ല കാലം.) ഭാവനാതീതമായ വലിയ കാലങ്ങളുടെ അവസാനം മഹാപ്രളയമാണ്.

(ഏകനും അദ്വിതീയനും സര്‍വ്വശക്തനും ആയ) അള്ളാഹുവിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളത് എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു.അതിനെ ഒന്നു മാറ്റിപ്പറയുകയാണെങ്കില്‍ അതിങ്ങനെ ആവും: ഏകനും അദ്വിതീയനും അദൃശ്യനും അധൃഷ്യനും സര്‍വ്വത്തിന്റെയും ഉറവിടവും അറിവിന്റെ പ്രഭവകേന്ദ്രവും സര്‍വ്വാധികാരിയുമായ ആ പരബ്രഹ്മശക്തിയുടെ പക്കല്‍ മാത്രമാണ് അനന്തമായ സമയമുള്ളത്. സമയമാണല്ലോ എന്തിനും അടിസ്ഥാനമായ കണക്ക്. കണക്കുകളിലാണ് സര്‍വ്വകാര്യങ്ങളും പ്രകൃതിയില്‍ നടക്കുന്നത്.

പ്രകൃതി തന്നെ ആ പരബ്രഹ്മസത്തയുടെ പ്രൊജെക്ഷന്‍ ആണെന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കുടത്തില്‍ ആകാശം (അന്തരീക്ഷം) എന്നതുപോലെ മൃണ്മയമായ നമ്മുടെ ശരീരം ആ പരമസത്തയെ ഉള്‍ക്കൊണ്ടു നില്‍ക്കുന്നു എന്ന് പൂര്‍വ്വസൂരികള്‍ ഉപമ പറഞ്ഞിരിക്കുന്നത്. ഏകകോശജീവിയില്‍ തുടങ്ങുന്ന (ഗുരുക്കന്മാരും പ്രവാചകന്മാരും മനുക്കളും വരെയുള്ള) ഓരോ ജീവനിലും അതിനുള്‍ക്കൊള്ളാവുന്ന തരത്തില്‍ അഥവാ പ്രകൃതി ആവശ്യപ്പെടുന്ന തരത്തില്‍ അതിന്റെ ചാലകശക്തിയായി ഈ ശക്തിയാണ് നില്‍ക്കുന്നത്. നമ്മുടെ ഉള്ളിലെ അറിവ് എന്ന് അതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.

മനുവിലേക്കു തിരിച്ചുവരാം. ബ്രഹ്മാവിന്റെ മാനസപുത്രനാണ് സ്വായംഭൂവമനു. ബ്രഹ്മാവ് ശതരൂപ എന്നൊരു സ്ത്രീയെയും സങ്കല്‍പം കൊണ്ട് സൃഷ്ടിച്ചു മനുവിനു ഇണയായി നല്‍കിയത്രെ. അവര്‍ക്കു അഞ്ചു മക്കളുണ്ടായി. ഇവരില്‍ ചിലരെ മഹര്‍ഷിമാരുടെ മക്കള്‍ക്ക് വേളി കഴിച്ചുകൊടുത്തു. ആദാമിനെയും ഹവ്വയെയും പോലെ മനുവും ശതരൂപയും ആദ്യത്തെ പുരുഷനും സ്ത്രീയും ആയിരുന്നുവെങ്കില്‍ അവരുടെ മക്കളെ വിവാഹം കഴിക്കാന്‍ ഈ മഹര്‍ഷിമാരുടെ മക്കളെ എവിടെ നിന്നു കിട്ടി? മനനം ചെയ്യുന്നവരില്‍ മുന്‍പനായി മനുഷ്യകുലത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തനായിത്തീര്‍ന്ന ജ്ഞാനിയായിരിക്കാം മനു. മനുഷ്യന്‍ എന്ന സാധ്യതയുടെ പൂര്‍ത്തീകരണത്തില്‍ എത്തുന്ന ജീവന്‍ ദൈവത്തിന്റെ തലത്തിലേക്ക് ഉയരുകയാവാം.

എന്തുകൊണ്ട് പിന്നെ വൈവസ്വതമനുവിനെ ഈ മന്വന്തരത്തിലെ ലോകം മറന്നിരിക്കുന്നു എന്നത് ഒരു ചോദ്യമാണ്. ഒരു നിയമാവലി മനുസ്മൃതി മനുവിന്റെതായി നമുക്ക് കിട്ടിയിട്ടുണ്ട്. മനുസ്മൃതിയില്‍ കര്‍ക്കശമായ ജാതിപ്രതിബദ്ധതയും സ്ത്രീവിരുദ്ധതയും ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. (സ്ത്രീകള്‍ പൂജിക്കപ്പെടുന്ന സ്ഥലത്ത് ദേവതകള്‍ സന്തോഷിക്കുന്നു എന്ന് പറയുന്ന വൈരുദ്ധ്യാത്മകതയും അതിലുണ്ട്.) കാരുണ്യമില്ലാത്ത, നീതിയില്ലാത്ത നയമായി മാത്രമേ ഇന്നതിനെ കാണാന്‍ കഴിയൂ. വൈവസ്വതമനു അത്രയും ക്രൂരമായി ചിന്തിച്ചിരുന്നുവെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. ക്രൂരമായ ഒരു ജീവന് മനുവിന്റെ സ്ഥാനം എങ്ങനെ കിട്ടും? കാലങ്ങളുടെ പ്രയാണത്തില്‍ ആരുടെയൊക്കെയൊ കുടിലബുദ്ധി തിരുകിക്കയറ്റിയ അബദ്ധങ്ങളാവാനാണ് വഴി. ഒരുപക്ഷേ ഇങ്ങനെയുള്ള ച്യുതികളും മനുവിന്റെ വ്യവസ്ഥക്കു ശാപമായിത്തീര്‍ന്നിരിക്കാം.

ഏതായാലും ഗുരുക്കന്മാരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഭാരതീയപാരമ്പര്യത്തിലെ ആദിമമായ മനുസങ്കല്‍പത്തെ നമുക്ക് കണക്കിലെടുക്കേണ്ടി വരും. ഗുരുസ്വഭാവത്തിലാണ് മനുക്കള്‍ നില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പുതിയ വാര്‍ത്തകള്‍

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.