Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ അമ്മമാരെ കൊണ്ട് ആയുധമെടുപ്പിക്കരുത് : ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 01:50 am IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവര്‍. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വളയിട്ട കണ്ണൂരിലെ അമ്മമാരെ കൊണ്ട് ആയുധമെടുപ്പിക്കാന്‍ അവസരം ഉണ്ടാക്കരുത്. അക്രമത്തിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. സിപിഎം നേതാക്കളുടെ വീട്ടുപടിക്കലേക്ക് സമരം വ്യാപിപ്പിക്കും.കേരളത്തിലെ മുഴുവന്‍ അമ്മമാരും കണ്ണൂരിലെ സിപിഎം അക്രമത്തിനിരയായ അമ്മമാരോടൊപ്പം ഉണ്ടാകും. ജനങ്ങളുടെ കുടിവെളളം മുട്ടിച്ചും എതിരാളികളെ കൊലചെയ്തും സിപിഎം നടത്തുന്ന രാഷ്‌ട്രീയ ശൈലി ഭാരതത്തില്‍ മറ്റൊരിടത്തും കാണില്ല. 1969 ല്‍ കണ്ണൂരില്‍ സിപിഎം ആദ്യം നടത്തിയ കൊലയിലെ പ്രതിയാണ് സംസ്ഥാനത്തെ ഇന്നത്തെ മുഖ്യമന്ത്രി .അതേ മുഖ്യമന്ത്രിയുടെ നാട്ടില്‍ 45 വര്‍ഷത്തിനു ശേഷവും കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകനെ സിപിഎം കൊലപ്പെടുത്തിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രിയുടെ അറിവോടെ കൊല നടത്തി രസിക്കുകയാണ്. അക്രമം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്തി മനുഷ്യനെ പോലെ ജവിക്കണം. പാര്‍ട്ടി സെക്രട്ടറിയോടും ശരിയായ മാര്‍ഗ്ഗത്തിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഉപദേശിക്കണം. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കാര്‍ക്കും പാര്‍ട്ടിയെ വേണ്ട. എല്ലാവര്‍ക്കും സുഖലോലുപതയിലുളള ജീവിതം വേണം. പാവം തൊഴിലാളികളുള്‍പ്പെടെയുളളവരെ വെട്ടാനും കുത്താനും അയച്ച് നേതാക്കള്‍ ഭാര്യമരോടും കുടംബത്തോടും ഒന്നിച്ച് രമ്യഹര്‍മ്മ്യങ്ങളുടെ സുഖ ശീതളിമയില്‍ ജീവിക്കുകയാണ്.

സംഘപ്രവര്‍ത്തകരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്നോട്ടു പോയാല്‍ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലെത്തിയാല്‍ സിപിഎം നേതാക്കള്‍ പുറത്തിറങ്ങി നടക്കേണ്ടെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് തീരുമാനമെടുക്കേണ്ടി വരും .അങ്ങനെ സംഭവിക്കാതിരിക്കാന്‍ കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതാകും സിപിഎമ്മിന് നല്ലതെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. മുന്‍ സിപിഎം മുഖ്യമന്ത്രി നായനാര്‍ക്ക് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ ബിജെപി ആസ്ഥാനത്തേക്ക് ഫോണ്‍ വിളിക്കേണ്ടി വന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇവര്‍ പറഞ്ഞു.സിപിഎം അക്രമത്തില്‍ സകലവും നഷ്ടപ്പെട്ട കണ്ണൂരിലെ അമ്മമാര്‍ക്ക് സൈ്വര്യജീവിതം ഉറപ്പുവരുത്തുന്നതുവരെ സംഘപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെയ്‌ക്കുന്ന പ്രശ്‌നമില്ല. സംഘപ്രസ്ഥാനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നതു കൊണ്ടാണ് സിപിഎമ്മുകാരുടെ കാറും വീടുമൊക്കെ അതു പോലെ നില്‍ക്കുന്നത്. സമാധാനം ഉണ്ടാവണം എങ്കിലെ വികസനമുണ്ടാകു.

ഭരണാധിപന്‍ എന്ന നിലയില്‍ ഏല്ലാ ജനവിഭാഗങ്ങളേയും ഒരു പോലെ കാണന്‍ മുഖ്യമന്ത്രി തയ്യാറാവണം. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് മാത്രം സന്ദര്‍ശിച്ചത് അങ്ങേയറ്റം അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബവും മന്ത്രി മന്ദിരങ്ങളില്‍ സുഖ ജീവിതം നയിക്കുമ്പോള്‍ സംഘാദര്‍ശങ്ങളില്‍ വിശ്വിച്ചുവെന്ന ഒറ്റ കാരണത്താല്‍ കണ്ണൂരിലെ അമ്മമാര്‍ക്ക് കുടിയിടം പോലും നിഷേധിക്കപ്പെടുകയാണ്. സാസ്‌ക്കാരിക കേരളം അടിയന്തിര നടപടിയാണ് ആഗ്രഹിക്കുന്നത്.അന്യ ജില്ലകളിലടക്കം കണ്ണൂരിലെ സിപിഎം അക്രമി സംഘത്തെ പറഞ്ഞയച്ച് കൊലപാതകം ഉള്‍പ്പെടെ നടത്തുകയാണ് സിപിഎം നേതാക്കള്‍. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെ അറിഞ്ഞു കൊണ്ട് നടത്തിയ നിയമനങ്ങളില്‍ ജയരാജനെ മത്രം ബലിയാടാക്കുകയായിരുന്നു. അതിനു ശേഷം ജയരാജനെ ത്യാഗിയെന്ന് വിശേഷിപ്പിക്കുന്നു.ചെയ്ത തെറ്റുകള്‍ ഏറ്റുപറയാന്‍ നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഇവര്‍ പറഞ്ഞു. ചോദിക്കുന്നതും ചോദിക്കാത്തതും സംസ്ഥാനത്തിന് നല്‍കുന്ന, വികസനം മാത്രം ലക്ഷ്യംവെച്ച് മുന്നോട്ടു പോവുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുളളതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ധര്‍ണ്ണ സമരം ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സജീവന്‍, ബിജെപി ദേശീയ കൗണ്‍സില്‍ മെമ്പര്‍ ഗോപാല്‍ഷെട്ടി എംപി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, മഹിളാമോര്‍ച്ച ജില്ല പ്രസിഡണ്ട് എന്‍.രതി തുടങ്ങിയവര്‍ സംസാരിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.