തൃശൂര്‍: കോര്പ്പറേഷന് സ്ഥാപിച്ച സോളാര്‍ പഌന്റ് കമ്മിഷന് ചെയ്തു. കോര്പറേഷന് വൈദ്യുതി വിഭാഗം സൗരോര്ജോത്പാദന മേഖലയിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിംഗില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി കടകംപിള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. 1.73 കോടി രൂപ മുടക്കി മൂന്നു കെട്ടിടങ്ങളിലായി 772 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ നിന്ന് ലഭിക്കുന്ന 200 കിലോവാട്ട് വൈദ്യുതി മാര്‍ക്കറ്റിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറിലൂടെ പൊതുജനങ്ങള്‍ക്ക് ഉപയോഗത്തിനായി നല്‍കും. മേയര്‍ അജിത ജയരാജന് അധ്യക്ഷത വഹിച്ചു. അനര്‍ട്ടിന്റെ കണ്‍സല്‍ട്ടന്‍സി വഴി ഫോര്‍ത്ത് പാര്‍ട്ട്ണര്‍ എന്ന ഹൈദരാബാദ് കമ്പനിയാണ് പഌന്റ് നിര്‍മിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം മന്ത്രി വി.എസ്.സുനില്‍കുമാര്‍ സമ്മാനിച്ചു. സാങ്കേതിക തടസങ്ങളില്ലാതെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച കോര്‍പ്പറേഷനെ കമ്പനിയും ഉപഹാരം നല്കി നന്ദിയറിയിച്ചു. കെ.എസ്.ഇ.ആര്.സി ചെയര്മാന് ടി.എം.മനോഹരന് എന്നിവരും പങ്കെടുക്കും. രണ്ടു കോടി രൂപ മുടക്കി 200 കിലോവാട്ടിന്റെ സോളാര്‍ പാനലാണ് സ്ഥാപിച്ചിട്ടുള്ളത്.
ഒരു യൂണിറ്റ് വൈദ്യുതിക്ക് ഏതാണ്ട് എട്ടു രൂപയോളം ചെലവുവരുമെന്നാണ് വൈദ്യുതി വിഭാഗത്തിന്റെ കണക്ക്. കമ്മിഷനിങ് ചടങ്ങില്‍ ഇലക്ട്രിക്കല്‍ വിഭാഗം എന്‍ജിനിയര്‍ ടി.എസ്.ജോസ്, പ്രോഗ്രാം ഓഫീസര്‍ അജിത് ഗോപി പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍മാരായ അജിത വിജയന്, എം.ആര്. റോസിലി, ജേക്കബ് പുലിക്കോട്ടില്‍, വല്‍സല ബാബുരാജ്, എം.എസ്.സമ്പൂര്‍ണ്ണ, ഷീബ ബാബു, പ്രതിപക്ഷ നേതാവ് അഡ്വ.എം. കെ.മുകുന്ദന്, അനെര്‍ട്ട് ഡയറക്ടര്‍ ഹരികുമാര്‍,സെക്രട്ടറി ആര്.ലാലു, കമ്പനി പ്രതിനിധികളായ ശ്രീനിവാസറെഡി, ബി,അജിത്കുമാര്‍, പി.എം.ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: