കോട്ടയം: കേരളത്തിലെ ഐഎസ് ഭീകരതയെ ഇരുമുന്നണികളും പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം..ടി. രമേശ്. ഐഎസ് ഭീകരതയ്‌ക്കെതിരെ കോട്ടയത്ത് നടന്ന പ്രതിഷേധജ്വാലയും ബഹുജനധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മതഭീകരതയുടെ പറുദീയയായി മാറി. ഇതര മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ മതംമാറ്റി ഭീകര പ്രസ്ഥാനങ്ങളി ല്‍ അണിചേര്‍ത്തു. വ്യക്തമായ തെളിവോടെ അധികാരികളെ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ബിജെപിയെ ഇവര്‍ പരിഹസിച്ചു. ഇവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ല.
പാനായിക്കുളത്തും വാഗമണ്ണിലും തീവ്രവാദ ക്യാമ്പുകള്‍ നടത്തി. അന്വേഷണം എങ്ങുമെത്തിയില്ല. സിപിഎമ്മിന്റെ സ്വാധീന മേഖലയായ കണ്ണൂരിലെ കനകമലയില്‍നിന്നാണ് ഐഎസ് ഭീകരനെ അറസ്റ്റ്‌ചെയ്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭീകരവാദികളുമായി കൈകോര്‍ത്തതിന്റെ പ്രത്യുപകാരമാണ് സിപിഎന്റെ നടപടി. പകല്‍ ചെങ്കൊടിയും രാത്രിയില്‍ ഭീകര ക്യാമ്പിലും ഇതാണ് സിപിഎമ്മിന്റെ അവസ്ഥ. സിപിഎം നേതാക്കള്‍തന്നെ ഭീകരര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നു. എക്കാലത്തും ഇവര്‍ ചെയ്തുവന്നതും ഇതുതന്നെയാണ്.
മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള മതപഠന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാരാകണം. ഇവിടെ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ബിജെപി പറഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപി വര്‍ഗ്ഗീയ കക്ഷിയാണെന്നും ഒരുമതത്തെപ്പറ്റി മാത്രം മോശമായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു.
മലപ്പുറത്തെ ഗ്രീന്‍ലാന്റ് അടച്ചുപൂട്ടണമെനനാവശ്യപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചന്വേഷിക്കുവാന്‍ തയ്യാറായില്ല. ഇതിന്റെയൊക്കെ പിന്നില്‍ അന്താരാഷ്‌ട്ര ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നു. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് നൂറുകണക്കിന് കള്ള പാസ്‌പോര്‍ട്ടുകള്‍ നല്‍കി.
പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകല്‍ ഇന്ത്യന്‍സേന തകര്‍ത്തപ്പോള്‍ രാജ്യത്തെ എല്ലാ രാഷ്‌ട്രീയക്കാരും അതിനെ പിന്തുണച്ചു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസും ആപ്പും നയം മാറ്റി.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. പി.സി. തോമസ് (എന്‍ഡിഎ) മുഖ്യ പ്രഭാഷണം നടത്തി. സജീഷ് മണലേല്‍ (ബിജെഡിഎസ്), കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), അനീഷ് ഇരട്ടയാനിയില്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടരിമാരായ ലിജിന്‍ ലാല്‍, കെ.പി. സുരേഷ്, സെക്രട്ടരിമാരായ ഉണ്ണികൃഷ്ണന്‍ എം.വി., സി.എന്‍. സുഭാഷ്, കെ.പി. ഭുവനേശ്, സംസ്ഥാന സമിതിയംഗങ്ങളായ എം.എസ്. കരുണാകരന്‍, ടി.എന്‍. ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















