തൃശൂര്‍: കേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം വിജയം കണ്ടിട്ടുള്ള രക്തരഹിത ശസ്ത്രക്രിയ വഴി അമല മെഡിക്കല്‍ കോളേജില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിച്ചു. പൊന്നാനി കാട്ടിലകം വീട്ടില്‍ സല്‍മ(36)ക്കാണ് എന്‍ഡോവാസ്കുലര്‍ ബലൂണ്‍ ഒക്കല്‍ഷന്‍ ഓഫ് അയോര്‍ട്ട ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്.
അമ്മയും കുഞ്ഞും പൂര്‍ണമായും സുഖം പ്രാപിച്ചു. ശസ്ത്രക്രിയ നടത്തുവാനുള്ള അവയവത്തിലേക്ക് രക്തയോട്ടം നിര്‍ത്തിവെച്ച് രക്തസ്രാവം ഇല്ലാതാക്കിക്കൊണ്ടുള്ള നൂതന ചികിത്സാരീതിയാണ് ഇബിഒഎ. ചിലപ്പോള്‍ മറുപിള്ള കുട്ടിയുടെ മുമ്പിലായി ഗര്‍ഭപാത്രത്തിന്റെ താഴെ കാണപ്പെടാറുണ്ട്. സിസേറിയന് ചെയ്തിട്ടുള്ള ഗര്‍ഭപാത്രത്തില്‍ ഇത് കൂടുതലായി കാണാം. സല്‍മയുടെ മുന്‍പ്രസവങ്ങള്‍ രണ്ടും സിസേറിയന് ആയിരുന്നു.
സല്‍മയുടെ മറുകുട്ടി ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് വളര്‍ച്ച പ്രാപിക്കുകയും മൂത്രാശയത്തിലേക്കും ചുറ്റുപാടുമുള്ള ശരീരഭാഗങ്ങളിലേക്കും വളരുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയാസമയത്ത് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് മരണം വരെ സംഭവിക്കാറുണ്ട്. മഹാധമനിയില്‍ ഒരു ബലൂണ്‍ കടത്തി രക്തസ്രാവം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടാണ് അപകടം ഒഴിവ്കാകന് സ്റ്റെന്റ് ചെയ്തത്.
ഗൈനക്കോളജി ഡോക്ടര്‍മാരായ പി.എസ്.രമണി, ടോണി, ശോഭ വേണുഗോപാല്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. രൂപേഷ്ജോര്ജ്ജ്, യൂറോളജി ഡോക്ടര്‍മാരായ ഹരികൃഷ്ണന്, ബിനു ജോസ്, അനസ്തമിസ്റ്റ്, ഡോ.ജോയ്ജോണ്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: