കോഴിക്കോട്: കേരളത്തില്‍ ദളിതര്‍ക്കും വനവാസികള്‍ക്കും നേരെ നിരന്തരം നടക്കുന്ന പീഡനങ്ങള്‍ക്കും അവരുടെ പിന്നാക്കാവസ്ഥക്കും കാരണം ഇടത് വലത് മുന്നണികളാണെന്ന്് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി.കെ. ജാനു.
ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ പരമ്പരയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 60 വര്‍ഷം മാറി മാറി കേരളം ഭരിച്ച ഇടത് വലത് മുന്നണികള്‍ ദളിതര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. നിയമ നടപടികളില്പോലും ദളിതരോട് വിവേചനമാണ് കാണിച്ചത്- അവര്‍ പറഞ്ഞു.
ദളിത് പീഡനങ്ങള്‍ ഏറ്റവും അധികം നടന്നത് കേരളത്തിലാണെന്ന് ബിജെപി വൈചാരിക സെല്‍ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞു. 1957 മുതല്‍ പട്ടയത്തിന്റെ പേരില്‍ സര്‍ക്കാര്‍ സമ്മതത്തോടെ വനവാസി ഭൂമി കൈയേറ്റം നടന്നു. മുത്തങ്ങ, ചെങ്ങറ സമരങ്ങള്‍ നടന്നപ്പോള്‍ അച്യുതാനന്ദനും, ആന്റണിയും ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ വനവാസികളെ കൈയൊഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ബി. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: