കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവ് സിയാദ് മുഹമ്മദ്(43) അന്തരിച്ചു. വെള്ളിയാഴ്ച്ച ഹൃദയാഘാതം മൂലമാണ് സിയാദിനെ കൊച്ചിയിലെ റിനെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് അന്തരിച്ചത്.
കലൂരിന് സമീപത്തെ സ്കൈലൈന്‍ ഫ്ളാറ്റില്‍ നിന്നും വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കരിക്കാനായി പോകവേ കുഴഞ്ഞു വീണ സിയാദിനെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ റൂമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും കുഴഞ്ഞുവീണ അദ്ദേഹം മരണപ്പെടുകയായിരുന്നു.
‘പാവ’യുടെ നിര്‍മ്മാതാവാണ് അതിരംപുഴ സ്വദേശിയായ സിയാദ്. അഭിനേതാവായും തിരക്കഥാകൃത്തായും തിളങ്ങുന്ന പ്രതിഭകളായ അനൂപ് മേനോനും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന ‘പാവ’ സിയാദിന്റെ ആദ്യ സിനിമ കൂടിയായിരുന്നു. വാര്‍ധക്യത്തിലെത്തിയ പാപ്പന്, വര്‍ക്കി എന്നിവരുടെ ജീവിതകഥയുമായാണ് ചിത്രമെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: