Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബലരാമനും കൃഷ്ണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 06:30 pm IST
in Samskriti

പ്രാതർ നന്ദഗൃഹേ ജാത: പുത്ര ജന്മ മഹോത്സവ:

കിംവദന്ത്യഥ കംസേന ശ്രുതാ ചാരമുഖാദപി

ജാനാതി വാസുദേവസ്യ ദാരാസ്തത്ര വസന്തി ഹി

പശവോ ദാസവർഗ്ഗശ്ച സർവ്വേ തേ നന്ദ ഗോകുലേ

നന്ദഗോപർ പുത്രനുണ്ടായതിൽ അതീവ സന്തോഷവാനായി. ഗോകുലം മുഴുവൻ അതാഘോഷിച്ചു. കംസനാണെങ്കിൽ ചാരന്മാർ വഴി വസുദേവന്റെ ഭാര്യയും പശുക്കളുമെല്ലാം ഗോകുലത്തിൽ താമസിക്കുന്നു എന്നൊരു നാട്ടുവർത്തമാനം കേട്ടിരുന്നു. അതയാളിൽ ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. നാരദർ പണ്ട് പറഞ്ഞിട്ടുള്ളതുമായി ചേർത്തു വച്ചു നോക്കുമ്പോൾ ആശങ്കയ്‌ക്ക് കാരണവുമുണ്ട്.’ഗോകുലത്തിലെ നന്ദനും മറ്റും ദേവാംശജരാണ്. അവർ നിന്റെ ശത്രുക്കളാണ്’ എന്ന് നാരദർ കംസന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതെല്ലാം മനസ്സിലിരുന്നതുകൊണ്ടാണ് കംസൻ അതീവ ക്രോധത്തോടെ ബാലവധം നടപ്പാക്കിയത്. അതിനിടയിൽ പൂതന, ബകൻ, വത്സാസുരൻ, ധേനുകൻ, പ്രലംബൻ എന്നിവരെയെല്ലാം കൃഷ്ണൻ ഒറ്റയ്‌ക്ക് വകവരുത്തി. മാത്രമോ ഗോവർദ്ധനപർവ്വതമെടുത്ത് ഉയർത്തി കൃഷ്ണൻ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഈ വാർത്തകളെല്ലാം കംസന്റെ ഉള്ളിൽ തീ കോരിയിട്ടു.

തന്റെ മരണം ആസന്നമായോ എന്നയാൾ ഭയന്നു. തന്റെ വിശ്വസ്തനായ കേശിയും കൃഷ്ണന്റെ കൈകൊണ്ടു മരണപ്പെട്ടു എന്നറിഞ്ഞ കംസൻ സൂത്രത്തിൽ കൃഷ്ണനെയും ബലരാമനെയും മഥുരയിൽ എത്തിക്കാൻ പദ്ധതിയിട്ടു. ധനുർയാഗം നടത്തുന്നു എന്ന വ്യാജേന അവരെ അയാൾ ആളയച്ചു വിളിപ്പിച്ചു. ദൂതു പോയത് മഹാഭക്തനായ അക്രൂരനായിരുന്നു. അദ്ദേഹം ബാലന്മാരെ ഗോകുലത്തിൽ നിന്നും കൂട്ടിക്കൊണ്ടുവന്നു.

നഗരത്തിൽ ചെന്നപ്പോൾ അവിടെക്കണ്ട നീചനായ അലക്കുകാരനെയും ചാണൂരൻ, മുഷ്ടികൻ, എന്നീ മല്ലന്മാരെയും നിഷ് പ്രയാസം കാലപുരിക്കയച്ച ശേഷം കൃഷ്ണൻ വെറും ലീലയായി ധനുർഭംഗം നടത്തി. ശലനെയും തോശലനെയും വധിച്ച ശേഷം കൃഷ്ണൻ കംസനെയും കാലപുരിക്കയച്ചു. അമ്മയെയും അച്ഛനെയും കാരാഗ്രഹത്തിൽ നിന്നും മോചിപ്പിച്ചിട്ട് രാജ്യം ഉഗ്രസേനനുതന്നെ ഭരിക്കാൻ വിട്ടുകൊടുത്തു. കൊട്ടാരത്തിൽ വച്ച് വസുദേവർ ബലരാമന്റെയും കൃഷ്ണന്റെയും ഉപനയനം നടത്തി.

അവർ പിന്നീട് ഗുരുവായ സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ നിന്നും എല്ലാവിധ വിദ്യകളും അഭ്യസിച്ചു. പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ രണ്ടാളും മഥുരയിൽ രാജകുമാരന്മാരായി വിളങ്ങി. തന്റെ ഭാര്യാപിതാവിനെ വധിച്ചതിൽ ക്രുദ്ധനായ ജരാസന്ധൻ പോര് വിളിച്ചുകൊണ്ട് പലതവണ മഥുരാപുരിയിലേയ്‌ക്ക് വന്നു. അയാളെ കൃഷ്ണൻ പതിനേഴു തവണ പരാജയപ്പെടുത്തി ഒടിക്കുകയുണ്ടായി.

ജരാസന്ധൻ വീണ്ടും മ്ലേച്ഛാധിപതിയായ കാലയവനന്റെ സഹായത്തോടെ മഥുരാപുരിയെ വെല്ലു വിളിച്ചു. ‘ഇത്തവണ നാം കരുതിയിരിക്കണം’ എന്ന് കൃഷ്ണൻ ബലരാമനോടു പറഞ്ഞു. ‘വേണ്ടിവന്നാൽ വീടും ധനവും എല്ലാമുപേക്ഷിച്ച് പ്രാണൻ രക്ഷിക്കണം എന്നുണ്ടല്ലോ! അല്ലലില്ലാതെ കഴിഞ്ഞുകൂടാൻ പറ്റുന്ന ഇടം തന്നെയാണ് നമുക്ക് നല്ലത്. സുഖം കാംക്ഷിക്കുന്നവൻ മലമ്പ്രദേശത്തോ കടലോരത്തോ ജീവിക്കണം.

ശത്രുഭയം ഉണ്ടാവരുത് എന്നതാണ് പ്രധാനം. സാക്ഷാൽ വിഷ്ണു കടലിൽ ആണല്ലോ കഴിയുന്നത്? ശംഭുവാണെങ്കിൽ ഹിമവൽശൈലനിവാസിയാണ്. നമുക്ക് ഈ നാടുവിട്ടു ദ്വാരകയിലേക്ക് പോകാം. ഗരുഡൻ അവിടം നോക്കി വന്നു പറഞ്ഞത് ദ്വാരക രമണീയമായ ഒരിടമാണെന്നാണ്.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.