ഇരിങ്ങാലക്കുട : പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യുകയില്ലെന്ന നിലപാടിലൂടെ കെപിഎസി ലളിത കേരള സംഗീത നാടക അക്കാദമിയെ അവഹേളിച്ചിരിക്കുകയാണെന്ന് തപസ്യ കലാ സഹിത്യവേദി ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. സാംസ്കാരിക കേന്ദ്രങ്ങളുടെ ഭരണസാരഥ്യത്തില്‍ ഭരിക്കുന്നവരുടെ ഏറാന്മൂളികളെ നിയമിക്കുന്ന പതിവാണ് നടന്നുവരുന്നത്. ഇതിന്റെ തുറന്നുപറച്ചിലാണ് കെപിഎസി ലളിതയുടെ പ്രസ്താവന. കേരളത്തിന്റെ കലാ സഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ എന്ന നിലക്കാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിയത്. യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസീദ്, ഷാജു മുളംകുന്നത്തുകാവ്, രഞ്ചിത്ത് മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: