Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സോദരീനോട്ടത്തിന്റെ 14 സെക്കന്റ് നയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 06:05 pm IST
in Varadyam

രാജസ്ഥാന്‍കാരനാണെങ്കിലും ഇക്കാണായ ഇന്ത്യാ മഹാരാജ്യത്തിലെ സകലരും അദ്യത്തിന് സഹോദരീസഹോദരന്മാരാണ്. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടോ, കൊച്ചുന്നാളില്‍ പാഠപുസ്തകങ്ങളില്‍ വായിച്ചതുകൊണ്ടോ അല്ല.

അത് ജീവരക്തമായി സദാ സര്‍വഥാ ചോരയില്‍ കൂടി പാഞ്ഞൊഴുകുകയാണ്. ഈ ചോരയോട്ടത്തിന്റെ ശേഷിയും ശേമുഷിയും കണ്ടറിഞ്ഞും അനുഭവിച്ചും പണ്ടൊരാള്‍ അദ്യത്തെ പൂച്ചപ്പടയില്‍ ഉള്‍പ്പെടുത്തി. അന്ന് കള്ളന്മാരായ മൂഷിക പ്രജകളില്‍ എത്രയെണ്ണത്തെ കറുമുറാ കടിച്ചുകീറി ശാപ്പിട്ടുവെന്നൊന്നും ചോദിക്കരുത്.

ഇന്നും ആ പടയോട്ടത്തിന്റെ ഉള്‍ക്കരുത്ത് ഊര്‍ജപ്രഭവ കേന്ദ്രമായി സര്‍വീസ് ലോകത്ത് ചുരമാന്തിക്കൊണ്ടിരിക്കുന്നുണ്ട്. പൂച്ചപ്പടയുടെ ക്യാപ്റ്റന് പല്ലുകൊഴിയുകയും വടി കുത്തിപ്പിടിക്കാന്‍ പോലും പരസഹായം വേണ്ടിവരികയും ചെയ്തിട്ടും ഇടക്യാപ്റ്റന്‍ വെടിച്ചില്ലുപോലെ സക്രിയമാണ്. ആ ആവേശത്തിന്റെ ദൃശ്യപ്പൊലിമ നല്‍കാന്‍ ചാനല്‍ തമ്പുരാക്കന്മാര്‍ മത്സരിക്കുകയും ചെയ്യുന്നു.

അടുത്ത കാലത്ത് കല്‍പ്പിച്ചുകിട്ടിയ മറ്റൊരു പടനായക സ്ഥാനം ഏറ്റെടുത്തവാറെ സാക്ഷര കേരളത്തിതന്റെ മുക്കും മൂലയും പേടിച്ചുവിറച്ചിരിക്കുകയാണ്. മയക്കുമരുന്നിലെ മയ എന്നുപറഞ്ഞുതീരും മുമ്പ് പിടി വീണിരിക്കും. ആയതിനാല്‍ കഞ്ചാവ് മുതല്‍ കാപ്പിപ്പഞ്ചാര (ബ്രൗണ്‍ഷുഗര്‍ എന്ന് സ്റ്റാന്‍ഡേഡിലും പറയാം) വരെയുള്ള ഊര്‍ജദായക വസ്തുക്കളൊന്നും ഇപ്പോള്‍ കിട്ടാനില്ല.

ഗ്രാമപ്രദേശങ്ങളുടെ ഉത്സവവഴികളില്‍ കഞ്ചാവു പുകയുടെ വര്‍ണാഭമായ യാത്രയില്ല. തനി ഗ്രാമീണനായ എക്‌സൈസ് മന്ത്രിയദ്യത്തിന് ഇത് പെരുത്തിഷ്ടപ്പെടുകും ചെയ്തു. ഏതായാലും മയക്കു മരുന്നിനെ ഒരു മൂലക്കിരുത്തിയ സ്ഥിതിക്ക് മറ്റൊരു മയക്കു വഴിക്കെതിരെയാണ് പുലിയുടെ പടയോട്ടം തുടങ്ങിയിരിക്കുന്നത്. മദ്യമന്ത്രി (ക്ഷമിക്കണം ഒര് ഇതിന് അങ്ങനെ വന്നു പോകുന്നതാണ്) അറിഞ്ഞുകൊണ്ടാണോ പുതിയ ഓപ്പറേഷന്‍ എന്നൊന്നും നിശ്ചയമില്ല.

മയക്കുമരുന്നിനടിമപ്പെട്ട വിദ്വാന്മാരെ കുടുക്കാന്‍ ഏറ്റവും നല്ല വഴിയായാണ് പുതിയ മാര്‍ഗത്തെ കണ്ടു തുടങ്ങിയിരിക്കുന്നത്. അതായത് നേരെ ചൊവ്വേ ജീവിക്കുന്ന ചെറുപ്പക്കാര്‍ (ചെറുപ്പക്കാരികള്‍ക്കുള്ള ഒടിവിദ്യ പണിപ്പുരയില്‍ തയാറായി വരുന്നു) സഹോദരിമാരെ നാലര സെക്കന്റ് വരെ മാത്രമേ നോക്കുകയുള്ളു. അത് എല്ലാ വനിതകളും സഹോദരിമാരായതുകൊണ്ടാണ്.

അറിയാതെ വല്ല കരിയോ, ചാന്തോ, പൗഡറോ മുഖത്തുകൂടുതലായി പറ്റിപ്പിടിച്ചുവെങ്കില്‍ അത് കണ്ടറിഞ്ഞ് തുടച്ചുമാറ്റാന്‍ ഉപദേശം കൊടുക്കാനാണ് ഈ നാലര സെക്കന്റ്. എഫ്ബിഐ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (നമ്മുടെ സിബിഐയുടെ അമേരിക്കന്‍ സഹോദരന്‍) കണ്ടെത്തിയതാണത്രെ ഈ നാലരസെക്കന്റ്. ഇതില്‍ നിന്ന് അര സെക്കന്റ് കൂടിയാല്‍ സംഗതി വേറെ. അതായത് സഹോദരീഭാവം പോയ് മറഞ്ഞ് അവിടെ കാമലോചനാഭാവം.

(ഇതെന്ത് ഭാവം എന്ന് ചോദിക്കല്ലേ) ഉണരും. അത് പതിയെപ്പതിയെ വളര്‍ന്ന് കരാള രൂപം പ്രാപിക്കും. പിന്നീടുള്ള സംഭവഗതികള്‍ എല്ലാ സഹോദരിമാര്‍ക്കും ആലോചിച്ചാല്‍ അറിയാവുന്നതേയുള്ളൂ.

എഫ്ബിഐ കണ്ടെത്തിയ നാലരസെക്കന്റ് ഈ ഇന്ത്യാ മഹാരാജ്യത്തെ സാമൂഹികാവസ്ഥയും സാമ്പത്തിക പരിമിതിയും സര്‍വോപരി സംവരണ സ്ഥിതിയും മാനദണ്ഡമാക്കി പതിനാലു സെക്കന്റ് ആക്കുകയായിരുന്നു. അതായത് ഏതാണ്ട് കാല്‍മിനിറ്റ്. ബജറ്റ് അവതരണ വേളയില്‍ ഒരു രൂപ വരുമാനമുണ്ടാവുമ്പോള്‍ ചെലവിനങ്ങള്‍ എന്തൊക്കെയെന്ന് ചാര്‍ട്ട് വരച്ച് മാലോകരെ അറിയിക്കാറില്ലേ? അതേപോലെ സഹോദരിമാരെ നോക്കിപ്പീഡിപ്പിക്കുന്നതിനെ (അയ്യോ ഒരു ടിയാന്‍ പീഡനം എന്ന വാക്കു തന്നെ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അത് നിരന്തരം ഉപയോഗിക്കുന്നതാണത്രെ മേല്‍ സൂചിത അപകടങ്ങള്‍ക്ക് മുഖ്യ കാരണം) ചാര്‍ട്ടു പരുവത്തിലാക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിന്റെ ഉപവകുപ്പാക്കി ഈ പീഡന നോട്ടത്തെയും കൈകാര്യം ചെയ്യാനും തുടര്‍നടപടി സ്വീകരിക്കാനുമാണത്രെ നീക്കം. ഏതായാലും തനി ഗ്രാമീണനും പച്ച മനുഷ്യനുമായ വകുപ്പു മന്ത്രിക്ക് ഇതിന്റെ കഖഗഘ പിടികിട്ടിയിട്ടില്ലെന്നാണ് ഉപശാലാ വൃത്തങ്ങള്‍ പറയുന്നത്.

ആയതിനാല്‍ സുഹൃത്തുക്കളേ, സഹോദരന്‍മാരേ (സഹോദരിമാര്‍ ക്ഷമിക്കണം) എല്ലാവരുടെ കൈയിലും കൈഫോണ്‍ ഉണ്ടാവുമല്ലോ അല്ലേ? ഇനി മുതല്‍ ഏതെങ്കിലും സഹോദരിയെ നോക്കിയേ തീരു എന്നുണ്ടെങ്കില്‍ കൈഫോണിലെ സ്റ്റോപ്പ് വാച്ച് സംവിധാനം സക്രിയമാക്കുക. അതിനു ശേഷം മാത്രം നോക്കുക. പതിമൂന്നേ അരയ്‌ക്കാല്‍ സെക്കന്റ് സമയം വരെ ഔദ്യോഗിക നോട്ടമാവാം. ശേഷം കണ്ണടച്ചുപിടിക്കുക.

നോട്ടത്തിന്റെ ത്വര ചുരമാന്തുന്നുവെങ്കില്‍ വീണ്ടും പതിമൂന്നേഅരയ്‌ക്കാല്‍ സെക്കന്റ്. അതിനിടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ഏടാകൂടങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ മേപ്പടി മയക്കു മരുന്നുപയോഗം തുടര്‍ന്നുകൊള്ളുക. ഇടയ്‌ക്ക് നമ്മുടെ കണാരേട്ടന്‍ ഇടപെടുന്നുണ്ട്, ഒന്ന് കേട്ടേക്കാം. അമ്മ പെങ്ങന്മാരെ മാനം മര്യാദക്ക് വഴി നടത്താന്‍ ഒരുദ്യോഗസ്ഥന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇങ്ങനെ വശം കെടുത്തരുത്. നാട്ടുകാരുടെ നികുതിപ്പണം വാങ്ങി ജീവിക്കുന്നവന്‍ അതിനെക്കുറിച്ച് അത്യാവശ്യം ഓര്‍ക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന് സമാധാനിച്ചുകൂടേ? എന്തു മറുപടി പറയും കണാരേട്ടനോട് !

പലപല പേരില്‍ ആത്മഹത്യക്കും അന്ധകാരത്തിനുമിടയിലൂടെ ഓടിപ്പായുന്ന അമ്മ പെങ്ങന്മാര്‍ ആര്‍ത്തലച്ച് ആവലാതിപ്പെട്ടാലും കനിയാത്ത കാക്കിധാരികളുടെ നാട്ടിലാണ് അപഹാസ്യമായ ചില കെട്ടിയെഴുന്നള്ളിക്കലുകള്‍ ഉണ്ടാവുന്നത്. കൈയടി കിട്ടാനും കണ്ണില്‍ പൊടിയിടാനും നടത്തുന്ന ഇമ്മാതിരി എരണംകെട്ട നിലപാടുകള്‍ക്ക് കരണമടച്ച് രണ്ടെണ്ണം കൊടുക്കാന്‍ ഭരണാധികാരികള്‍ തയാറാവുകയാണ് വേണ്ടത്.

എടുക്കുന്ന പണി നേരെ ചൊവ്വേ എടുക്കുക. അക്കാദമിക അറിവുകള്‍ ആവശ്യത്തിന് ഉപയോഗിക്കുക. അത് മാനം മര്യാദയോടെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ യുക്തിസഹമായ നടപടികള്‍ എടുക്കുക. അല്ലാത്തവയൊക്കെ മറ്റെന്തോ ഉദ്ദേശ്യത്തിന്റെ ശ്മശാന യാത്രയായേ കാണാനാവൂ. എന്നാലും മറക്കണ്ട, കൈഫോണോ, വാച്ചോ ഇല്ലാതെ പുറത്തിറങ്ങരുത്, പ്രത്യേകിച്ചും ന്യൂജന്‍ ചുള്ളന്മാര്‍.

മദ്യനയമാണ് ഉമ്മച്ചന്റെ കക്ഷിയുടെ കാലനായതെന്ന് ചെന്നിത്തലച്ചേകോര്‍ പറയുന്നു. ആളുകള്‍ ഉത്സവാഘോഷങ്ങളോടെ വോട്ടുയന്ത്രത്തില്‍ വിരലമര്‍ത്തിയിരുന്നെങ്കില്‍ ഇമ്മാതിരി ചവിട്ടു നാടകങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ലത്രെ. ഈ ലക്കം (ആഗസ്റ്റ് 21) കലാകൗമുദിയില്‍ ചെന്നിത്തലയുടെ ദീര്‍ഘസംഭാഷണത്തിലാണ് ഇക്കാര്യം വെട്ടിത്തുറന്നു പറയുന്നത്. ഡെപ്യൂട്ടി എഡിറ്റര്‍ വി. ഡി. ശെല്‍വരാജാണ് ചെന്നിത്തലയുടെ മനസ്സ് തുറപ്പിക്കുന്നത്. മദ്യനയം ഗുണം ചെയ്തില്ല എന്ന തലക്കെട്ടില്‍ പത്തു പേജിലായി അതങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.

ഏറെ വിവാദം വിളിച്ചുവരുത്തിയ, ഒടുവില്‍ എന്തു ചെയ്യേണ്ടൂ എന്ന പരുവമായ മദ്യനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വേണ്ടണം മാതൃകയിലാണ് ചെന്നിത്തലച്ചേകോരുടെ മറുപടി. ഇതാ കേള്‍ക്കിന്‍:

മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല. മദ്യനയത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭിച്ചില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. ഒരു ഭാഗം ചിലപ്പോള്‍ കിട്ടിക്കാണും. മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് നയം. കേരളീയ സമൂഹം എത്രമാത്രം ഉള്‍ക്കൊണ്ടു എന്നതാണ് പ്രശ്‌നം.

അതെന്തായാലും യുഡിഎഫിന് അനുകൂല വോട്ടായി മാറിയില്ല. മദ്യനയത്തെപ്പറ്റി പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ എന്റെ നിലപാട് വ്യക്തമാക്കും. സമൂഹത്തിലെ വിപത്തിനെക്കുറിച്ചുള്ള രണ്ടു മൂന്നു ചോദ്യത്തിനുള്ള മറുപടി സംഗ്രഹിച്ചതാണ് മുകളിലുള്ളത്.

മദ്യ ഉപയോഗം കുറയ്‌ക്കാന്‍ മദ്യനയം കൊണ്ടുവന്ന യുഡിഎഫും സോദരിമാര്‍ക്കുനേരെയുള്ള ചാട്ടുളി നോട്ടം കുറയ്‌ക്കാന്‍ കൊണ്ടുവന്ന പതിനാലു സെക്കന്റ് നയവും തമ്മില്‍ ഒരു നാഭീനാളീബന്ധം കാണുന്നവര്‍ തല്‍ക്കാലം ലോകത്തിന് വെളിച്ചം പകര്‍ന്നുകൊടുക്കാന്‍ സ്വജീവിതം സന്ദേശമാക്കിയ മഹാത്മാഗാന്ധിജിയുടെ ഈ വചനങ്ങള്‍ ശ്രദ്ധിച്ചാലും:”അഹംഭാവം ഉപേക്ഷിക്കാത്തിടത്തോളം കാലം നമ്മുടെ ഉള്ളിലെ തിന്മയേയും നമുക്കു കീഴടക്കാനാകില്ല”

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.