കുടുങ്ങിയത് എഐടിയുസി ജില്ലാ നേതാവ്
മുഹമ്മ: ചപ്പാത്തിഫാക്ടറിയ്ക്ക് വൈദ്യുതി കണക്ഷന് നല്കാന് കൈക്കൂലി വാങ്ങുന്നതിനിടെ എഐടിയുസി നേതാവായ കെഎസ്ഇബി സബ്ബ് എന്‍ജിനീയറെ ഓഫീസില്‍വെച്ച് ആലപ്പുഴ വിജിലന്‍സ് കൈയ്യോടെ പിടികൂടി. കെ എസ്ഇബി മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് സബ്ബ് എന്‍ജിനീയറും ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) ജില്ലാപ്രസിഡന്റുമായ ടി. വിക്രമന്നായരെയാണ് വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെ ഡിവൈഎസ്പി ജോര്‍ജ്ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍ മനാഫ് ചപ്പാത്തി ഫാക്ടറി തുടങ്ങാന്‍വേണ്ടി സുഹൃത്തായ കുഞ്ഞുമോന്റെ കട വാടകയ്ക്കെടുത്തിരുന്നു. വയറിങ്ങ് ചെയ്തശേഷം ആഗസ്റ്റ് മൂന്നുമുതല്‍ പല തവണ വൈദ്യുതി ഓഫീസ് കയറിയിറങ്ങിയെങ്കിലും തടസങ്ങള്‍ പറഞ്ഞ് ദിവസങ്ങള്‍ തള്ളിനീക്കി. 18ന് വയറിങ് ചെയ്തയാളോട് കണക്ഷന് നല്കണമെങ്കില് പണം നല്‍കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് അബ്ദുള്‍ മനാഫ് വിജിലന്‍സിന് പരാതി നല്കി. പണം കൊണ്ടുവരട്ടെ എന്ന് ഫോണില്‍ കൂടി പറഞ്ഞത് വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം റെക്കോര്‍ഡ് ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഫിനോഫ്തലിന്പൗഡര് പുരട്ടിയ 1000 രൂപയുടെ നോട്ട് മനാഫ് വിക്രമന് നായര്‍ക്ക് കൈമാറി.ഓഫീസിന് വെളിയില്‍ നിന്ന കുട്ടനാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രകാശന്,അമ്പലപ്പുഴ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ് എന്നിവരടങ്ങുന്ന സംഘവും വിജിലന്‍സും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
രാത്രി ഏറെ വൈകിയും വിജിലന്‍സിന്റെ പരിശോധന നടത്തിവരുകയാണ്. വിക്രമന്‍നായരെ ശനിയാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ എ തോമസ്,ഹരി,വിദ്യാധരന്,ഋഷികേശന്‍നായര്‍,എസ് ഐ മാരായ ജോസുകുട്ടി,സജിമോന്‍,ഭുവനേന്ദ്രന്,ലാല്‍ജി,ആന്റണി എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: