Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അം​ശാ​വ​താ​ര​ങ്ങ​ൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 06:39 pm IST
in Samskriti

എഴാമതായി ദേവകീ ഗർഭത്തിൽപ്പിറന്നത് സാക്ഷാൽ ശേഷനാണ്. യോഗമായ ആ ഗർഭത്തെ അലസിപ്പിച്ച് അത് രോഹിണിയുടെ ഗർഭപാത്രത്തിലേയ്‌ക്ക് മാറ്റി. അഞ്ചാംമാസം ഗർഭം അലസിയെന്ന വാർത്ത കംസന് സന്തോഷം നൽകി. എന്നാൽ ആ ശിശു രോഹിണിയിൽ വളരുകയായിരുന്നു. ആ കുഞ്ഞു സങ്കർഷണനായി. ദേവകി എട്ടാമതും ഗർഭിണിയായി. ദേവകാര്യാർത്ഥം അങ്ങനെ ഭഗവാൻ ഭൂജാതനായി.

ജനമേജയൻ പറഞ്ഞു: ‘മഹർഷേ കശ്യപാംശമായി വസുദേവർ, ശേഷാംശമായി സങ്കർഷണൻ, വിഷ്ണ്വംശമായി കൃഷ്ണൻ എന്നിവർ ജന്മമെടുത്തു എന്ന് മനസ്സിലായി. ഭൂമിദേവിയുടെ അഭ്യർത്ഥനയെ മാനിച്ച് ഭൂഭാരം കുറയ്‌ക്കുവാനായിട്ടാണല്ലോ ഇവരെല്ലാം അവതരിച്ചത്. ബാക്കിയുള്ള കഥാപാത്രങ്ങൾ ഏതൊക്കെ അംശാവതാരങ്ങൾ ആണെന്നുകൂടി പറഞ്ഞു തന്നാലും.’

വ്യാസൻ പറഞ്ഞു: ‘എല്ലാം ഞാൻ ചുരുക്കിയൊന്നു വിവരിക്കാം. കശ്യപാംശൻ വസുദേവർ, അദിതി ദേവകി, ബലഭദ്രൻ അനന്തൻ, ശ്രീനാരായണൻ സ്വയം വാസുദേവനായിപ്പിറന്നു. നരൻ അർജ്ജുനനായിപ്പിറന്നു. യുധിഷ്ഠിരൻ ധർമ്മത്തിന്റെ അംശം, ഭീമൻ വായുവിന്റെ, മാദ്രിയുടെ പുത്രന്മാരായ നകുലനും സഹദേവനും അശ്വിനീദേവകളുടെ അംശം.

കർണ്ണൻ ആദിത്യന്റെ അംശവും വിദുരൻ ധർമ്മാംശവുമാണ്. ദ്രോണർ ബൃഹസ്പതിയുടെയും ദ്രോണപുത്രൻ ശിവന്റെ അംശവുമാണ്. ശന്തനു സമുദ്രാംശം. അദ്ദേഹത്തിന്റെ ഭാര്യ ഗംഗാംശം. ദേവകൻ ഗന്ധർവപതി. ഭീഷ്മർ വസുവിന്റെ അംശം. മരുത്ഗണങ്ങളുടെ അംശം വിരാടരാജാവ്. ദൈത്യനായ അരിഷ്ടന്റെ മകനായ ഹംസന്റെ കുലമാണ് ധൃതരാഷ്‌ട്രന്റേത്. കൃപരും കൃതകർമ്മാവും മരുത് ഗണാംശം തന്നെ. ദുര്യോധനൻ കലിയുടെ അംശം. ശകുനി ദ്വാപരന്റെ അംശം. ധൃഷ്ടധ്യുമ്‌നൻ അഗ്‌നിയംശം. ശിഖണ്ഡി രാക്ഷസാംശം. പ്രദ്യുമ്‌നൻ സനൽകുമാരന്റെ അംശം. ദ്രുപദൻ വരുണാംശം. ദ്രൗപദി ലക്ഷ്മിയുടെ അംശമാണ്. വിശ്വദേവകളുടെ അംശമാണ് പാഞ്ചാലിയുടെ പുത്രരായ അഞ്ചുപേർ.

കുന്തി, ഗാന്ധാരി, മാദ്രി എന്നിവർ യഥാക്രമം സിദ്ധിയും ബുദ്ധിയും ക്ഷമയും അംശാവതാരമെടുത്തവരാണ്. ശ്രീകൃഷ്ണന്റെ പത്‌നിമാരായി വന്നത് ദേവനാരിമാരാണ്. അസുരന്മാർ ഭൂമിയിലെ രാജാക്കന്മാരായി ജനിച്ചു. ഹിരണ്യകശിപുവിന്റെ അംശമാണ് ശിശുപാലൻ. വിപ്രചിത്തിയാണ് ജരാസന്ധൻ. പ്രഹ്ലാദനാണ് ശല്യരായത്. കേശി ഹയഗ്രീവന്റെ, കംസൻ കാലനേമിയുടെ, അരിഷ്ടൻ എന്ന കാളയായി വന്നവൻ ബലിയുടെ പുത്രന്റെ ഇങ്ങനെയാണ് അംശങ്ങൾ.

ചാണൂരനും മുഷ്ടികനുമായത് വരാഹൻ, കിശോരൻ എന്നീ രണ്ടു രാക്ഷസരാണ്. കുവലയാപീഠം എന്ന ആനയായി വന്നത് ദിതിയുടെ പുത്രനായ അരിഷ്ടനാണ്. പൂതന ബലിയുടെ പുത്രിയായിരുന്നു. അവളുടെ അനുജൻ ബകൻ. കാമം, ക്രോധം, യമൻ, രുദ്രൻ എന്നിവയുടെയെല്ലാം അംശഭൂതനാണ് ദ്രോണന്റെ പുത്രനായി ജനിച്ച അശ്വത്ഥാമാവ്.

അങ്ങനെ കൃഷ്ണാവതാരത്തിനു മുൻപായിത്തന്നെ അതിനു തയ്യാറെടുത്ത് രാക്ഷസ വർഗ്ഗവും ദേവന്മാരും അതത് അംശങ്ങളായി ഭൂമിയിൽ അവതരിച്ചിരുന്നു. പുരാണപ്രസിദ്ധമായ അംശാവതാരങ്ങൾ ആരൊക്കെയെന്നു ഞാൻ വിവരിച്ചുവല്ലോ.

ബ്രഹ്മാദികൾ മഹാവിഷ്ണുവിന്റെ അടുത്ത് അപേക്ഷയുമായി ചെന്ന സമയത്ത് ഭഗവാൻ കറുപ്പും വെള്ളയുമായ രണ്ടു മുടിയിഴകൾ നൽകിയത്രേ!. കൃഷ്ണൻ ശ്യാമവർണ്ണനായും ബലരാമൻ ശ്വേതവർണ്ണനായും ജനിക്കാൻ ഇതാണത്രേ കാരണം. ഭൂഭാരം തീർക്കാനായി അവതരിച്ച ഇവരുടെ ചരിതം കേൾക്കുന്നത് തന്നെ സകലപാപങ്ങളെയും ഇല്ലാതാക്കും.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.